പെരുന്നാള്‍ ദിവസം ഭാര്യയെ മക്കളുടെ മുന്നിലിട്ട് ഭർത്താവ് അതിക്രൂരമായി കൊലപ്പെടുത്തി; 11 തവണ കുത്തി
കെയ്റോ: ബലിപെരുന്നാള്‍ ദിനത്തില്‍ ഭര്‍ത്താവ് ഭാര്യയെഅതിക്രൂരമായി കൊലപ്പെടുത്തി. ഈജിപ്തിലെ അല്‍ ദഖഹ്ലിയ ഗവര്‍ണറേറ്റിലാണ് സംഭവം. പെരുന്നാള്‍ ദിനത്തിലുണ്ടായ കുടുംബ കലഹമാണ് ദാരുണ കൊലപാതകത്തിലേക്ക് നയിച്ചത്. ഡോക്ടറായി ജോലി ചെയ്തുവരികയായിരുന്ന യാസ്മിന് ഹസന് യൂസഫ് സുലൈമാനെ മക്കളുടെ മുന്നില്‍ വെച്ച് ഭര്‍ത്താവ് മഹ്മൂദ് മജ്ദി അബ്ദുല്‍ഹാദി പതിനൊന്ന് തവണ കുത്തി. യുവതി സംഭവ സ്ഥലത്തു വെച്ചു തന്നെ മരണപ്പെട്ടു. കുട്ടികളുടെ കരച്ചില് കേട്ട് വീട്ടിലേക്ക് ഓടിയെത്തിയ അയല്‍വാസികളാണ് യാസ്മിന് ഹസന് യൂസഫ് സുലൈമാനെ രക്തത്തില്‍ കുളിച്ച് കിടക്കുന്നത് കണ്ടത്. […]
24 July 2021 4:45 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കെയ്റോ: ബലിപെരുന്നാള്‍ ദിനത്തില്‍ ഭര്‍ത്താവ് ഭാര്യയെഅതിക്രൂരമായി കൊലപ്പെടുത്തി. ഈജിപ്തിലെ അല്‍ ദഖഹ്ലിയ ഗവര്‍ണറേറ്റിലാണ് സംഭവം. പെരുന്നാള്‍ ദിനത്തിലുണ്ടായ കുടുംബ കലഹമാണ് ദാരുണ കൊലപാതകത്തിലേക്ക് നയിച്ചത്. ഡോക്ടറായി ജോലി ചെയ്തുവരികയായിരുന്ന യാസ്മിന് ഹസന് യൂസഫ് സുലൈമാനെ മക്കളുടെ മുന്നില്‍ വെച്ച് ഭര്‍ത്താവ് മഹ്മൂദ് മജ്ദി അബ്ദുല്‍ഹാദി പതിനൊന്ന് തവണ കുത്തി. യുവതി സംഭവ സ്ഥലത്തു വെച്ചു തന്നെ മരണപ്പെട്ടു.
കുട്ടികളുടെ കരച്ചില് കേട്ട് വീട്ടിലേക്ക് ഓടിയെത്തിയ അയല്‍വാസികളാണ് യാസ്മിന് ഹസന് യൂസഫ് സുലൈമാനെ രക്തത്തില്‍ കുളിച്ച് കിടക്കുന്നത് കണ്ടത്. ഉടന്‍ പൊലീസും സംഭവ സ്ഥലത്തെത്തി. പൊലീസെത്തുന്നതിന് മുന്‍പ് തന്നെ പ്രതി സ്ഥലത്തു നിന്ന് രക്ഷപ്പെട്ടിരുന്നു. ഇയാള്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണ്. ഇയാള്‍ അക്രമത്തിന് ഉപയോഗിച്ച് കത്തി അന്വേഷണ സംഘം കണ്ടെടുത്തിട്ടുണ്ട്. പെരുന്നാള്‍ ദിനത്തില്‍ നടന്ന ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്ന് കുട്ടികള്‍ മോചിതരായിട്ടില്ല.
മഹ്മൂദ് മജ്ദി അബ്ദുല്‍ഹാദി ഭാര്യയുമായി സ്ഥിരമായി വഴക്കിട്ടിരുന്നതായി അയല്‍വാസികള്‍ പറയുന്നു. പെരുന്നാള്‍ ദിനത്തിലുണ്ടായ ചെറിയ വഴക്ക് പിന്നീട് കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നുവെന്നാണ് സൂചന.