ഇടമലക്കുടിയില്‍ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചു; ‘അവിടെയുള്ളവര്‍ മാസ്ക് ധരിക്കില്ല’; ഡീന്‍ കുര്യാക്കോസിന്റെയും സുജിത്തിന്റെയും പ്രതികരണം
ഇടുക്കി ഇടമലക്കുടി പഞ്ചായത്തില്‍ ആദ്യമായി കൊവിഡ് 19 വൈറസ് സ്ഥിരീകരിച്ചു. ഇരുപ്പ്ക്കല്ല് ഊരിലെ നാല്പതുകാരിക്കും ഇടലിപ്പാറ ഊരിലെ ഇരുപത്തിനാലുകാരനുമാണ് കൊവിഡ് ബാധിച്ചത്. ഒന്നരവര്‍ഷമായി ഇടമലക്കുടിയില്‍ ഒരാള്‍ക്ക് പോലും കൊവിഡ് സ്ഥിരീകരിച്ചിട്ടില്ലായിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പരിശോധന നടത്തിയപ്പോഴാണ് 40കാരിയില്‍ രോഗം സ്ഥിരീകരിച്ചത്. മൂന്നാറിലെ ആശുപത്രിയില്‍ വച്ച നടത്തിയ പരിശോധനയിലാണ് 24കാരനില്‍ രോഗം സ്ഥിരീകരിച്ചത്. എങ്ങനെയാണ് ഇരുവര്‍ക്കും രോഗം ബാധിച്ചതെന്ന് വ്യക്തമായിട്ടില്ല. കഴിഞ്ഞ രണ്ടു വര്‍ഷമായി കര്ശനജാഗ്രതയോടെയാണ് ഇടമലക്കുടിക്കാര്‍ കൊവിഡിനെ പ്രതിരോധിച്ചിരുന്നത്. രണ്ടാഴ്ച മുന്‍പ് ഡീന്‍ കുര്യാക്കോസ് […]
13 July 2021 4:46 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഇടുക്കി ഇടമലക്കുടി പഞ്ചായത്തില്‍ ആദ്യമായി കൊവിഡ് 19 വൈറസ് സ്ഥിരീകരിച്ചു. ഇരുപ്പ്ക്കല്ല് ഊരിലെ നാല്പതുകാരിക്കും ഇടലിപ്പാറ ഊരിലെ ഇരുപത്തിനാലുകാരനുമാണ് കൊവിഡ് ബാധിച്ചത്. ഒന്നരവര്‍ഷമായി ഇടമലക്കുടിയില്‍ ഒരാള്‍ക്ക് പോലും കൊവിഡ് സ്ഥിരീകരിച്ചിട്ടില്ലായിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പരിശോധന നടത്തിയപ്പോഴാണ് 40കാരിയില്‍ രോഗം സ്ഥിരീകരിച്ചത്. മൂന്നാറിലെ ആശുപത്രിയില്‍ വച്ച നടത്തിയ പരിശോധനയിലാണ് 24കാരനില്‍ രോഗം സ്ഥിരീകരിച്ചത്. എങ്ങനെയാണ് ഇരുവര്‍ക്കും രോഗം ബാധിച്ചതെന്ന് വ്യക്തമായിട്ടില്ല.
കഴിഞ്ഞ രണ്ടു വര്‍ഷമായി കര്ശനജാഗ്രതയോടെയാണ് ഇടമലക്കുടിക്കാര്‍ കൊവിഡിനെ പ്രതിരോധിച്ചിരുന്നത്. രണ്ടാഴ്ച മുന്‍പ് ഡീന്‍ കുര്യാക്കോസ് എംപിയും യുട്യൂബര്‍ സുജിത്ത് ഭക്തനും ഇടമലക്കുടി സന്ദര്‍ശിച്ചത് വന്‍ വിവാദമായിരുന്നു. ഇരുവരുടെയും സന്ദര്‍ശനത്തിന് പിന്നാലെയാണ് ഇടമലക്കുടിയില്‍ കൊവിഡ് വന്നതെന്നും സോഷ്യല്‍മീഡിയയില്‍ വിമര്‍ശനം ഉയരുന്നുണ്ട്.
വിഷയത്തില്‍ പ്രതികരണവുമായി ഡീന്‍ കുര്യാക്കോസും സുജിത്ത് ഭക്തനും രംഗത്തെത്തി.
ഡീന്‍ കുര്യാക്കോസ് പറഞ്ഞത്: ”ഞങ്ങളുടെ സന്ദര്‍ശനവും ഇപ്പോഴത്തെ കൊവിഡ് ബാധയും തമ്മില്‍ എന്ത് ബന്ധമാണെന്ന് മനസിലാവുന്നില്ല. ഞാന്‍ അവിടെ പോയിട്ട് പത്തുദിവസം കഴിഞ്ഞു. രോഗിയുടെ റൂട്ട് മാപ്പ് പരിശോധിച്ചാല്‍ എങ്ങനെയാണ് രോഗം വന്നതെന്ന് വ്യക്തമാകും. തുടര്‍ന്ന് മറുപടി പറയാം. ഞങ്ങളുടെ സന്ദര്‍ശനത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ല. ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തിയാണ് ഞങ്ങള്‍ ഇടമലക്കുടിയില്‍ പോയത്.”
സുജിത്ത് ഭക്തന്റെ പ്രതികരണം: ”മാസ്ക് മറ്റ് എല്ലാ സംവിധാനങ്ങളും ഉപയോഗിച്ചാണ് ഞങ്ങള്‍ പോയത്. ഞങ്ങള്‍ മാത്രമല്ല, അവിടേക്ക് ധാരാളം പേര് വരുന്നുണ്ട്. അവിടെയുള്ളവര്‍ പുറത്തുവന്ന് പോകുന്നുണ്ട്. ടെസ്റ്റ് നടത്തിയാണ് പോയത്. ഇപ്പോഴും ആര്‍ക്കും കുഴപ്പമില്ല. അവിടെയുള്ളവരാണ് മാസ്ക് ധരിക്കാത്തത്. സ്ഥലം എംപിയാണ് എന്നെ വിളിച്ചത്, അങ്ങനെയാണ് പോയത്.”