എല്‍ജെഡിയില്‍ പാളയത്തില്‍ പട; സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചക്കിടെ ശ്രേയാംസ് കുമാര്‍ ഇറങ്ങിപ്പോയി
കോഴിക്കോട്: നിര്‍ണായക സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കിടെ എല്‍ജെഡിയില്‍ തര്‍ക്കം രൂക്ഷം. സംസ്ഥാന സമിതി യോഗത്തില്‍നിന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ശ്രേയാംസ് കുമാര്‍ ഇറങ്ങിപ്പോയി. യോഗത്തില്‍ മുന്‍മന്ത്രി കെപി മോഹനനെതിരെയും വിമര്‍ശനമുയര്‍ന്നു. മോഹനന് സ്വയം പ്രഖ്യാപിത സ്ഥാനാര്‍ത്ഥിയാക്കിയെന്നാണ് വിമര്‍ശനം. ശ്രേയാംസ്കുമാര്‍ തന്നെയാണ് മോഹനനെതിരെ പരസ്യമായി വിമര്‍ശനമുന്നയിച്ചത്. കെപി മോഹനനും കോഴിക്കോട് ജില്ലാ പ്രസിഡന്റ് മമേത്ത് ചന്ദ്രനും മുന്നണി മാറ്റത്തിന് തടസം നിന്നു, അതുകൊണ്ടാണ് പാര്‍ട്ടിക്ക് കാര്യമായ പരിഗണന മുന്നണിയില്‍നിന്നും ലഭിക്കാതെ പോയതെന്നുമുള്ള വിമര്‍ശനമാണ് ശ്രേയാംസ് കുമാര്‍ ഉന്നയിച്ചത്. നേരത്തെ […]
10 March 2021 2:51 AM GMT
റഹീസ് റെയ്നിയൻ

കോഴിക്കോട്: നിര്‍ണായക സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കിടെ എല്‍ജെഡിയില്‍ തര്‍ക്കം രൂക്ഷം. സംസ്ഥാന സമിതി യോഗത്തില്‍നിന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ശ്രേയാംസ് കുമാര്‍ ഇറങ്ങിപ്പോയി. യോഗത്തില്‍ മുന്‍മന്ത്രി കെപി മോഹനനെതിരെയും വിമര്‍ശനമുയര്‍ന്നു. മോഹനന് സ്വയം പ്രഖ്യാപിത സ്ഥാനാര്‍ത്ഥിയാക്കിയെന്നാണ് വിമര്‍ശനം.
ശ്രേയാംസ്കുമാര്‍ തന്നെയാണ് മോഹനനെതിരെ പരസ്യമായി വിമര്‍ശനമുന്നയിച്ചത്. കെപി മോഹനനും കോഴിക്കോട് ജില്ലാ പ്രസിഡന്റ് മമേത്ത് ചന്ദ്രനും മുന്നണി മാറ്റത്തിന് തടസം നിന്നു, അതുകൊണ്ടാണ് പാര്‍ട്ടിക്ക് കാര്യമായ പരിഗണന മുന്നണിയില്‍നിന്നും ലഭിക്കാതെ പോയതെന്നുമുള്ള വിമര്‍ശനമാണ് ശ്രേയാംസ് കുമാര്‍ ഉന്നയിച്ചത്. നേരത്തെ എല്‍ഡിഎഫിന്റെ ഭാഗമായിരുന്നപ്പോള്‍ എല്‍ജെഡിക്ക് എട്ടുസീറ്റുകള്‍ ലഭിച്ചിരുന്നു. പിന്നീട് യുഡിഎഫിലേക്ക് പോയപ്പോള്‍ ഏഴുസീറ്റുകളിലാണ് മത്സരിക്കാന്‍ കഴിഞ്ഞത്. തിരിച്ച് എല്‍ഡിഎഫിലെത്തിയപ്പോള്‍ ഇത്തവണ മൂന്ന് സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. ഇതാണ് ശ്രേയാംസ് കുമാറിനെ ചൊടിപ്പിച്ചത്.
കൂടാതെ, കൂത്തുപറമ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ കെപി മോഹനന് പ്രചരണം തുടങ്ങിയതും ശ്രേയാംസ്കുമാര്‍ കുറ്റപ്പെടുത്തി. ഇത്തരത്തില്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ച ശ്രേയാംസ് കുമാര്‍ ചര്‍ച്ചയുടെ ഒരുഘട്ടത്തില്‍, തീരുമാനങ്ങള്‍ ഏകപക്ഷീയമായി സ്വീകരിക്കുകയാണെങ്കില്‍ തനിക്ക് ചര്‍ച്ചയുടെ ഭാഗമാകാന്‍ താല്പര്യമില്ലെന്ന് പറഞ്ഞ് യോഗത്തില്‍നിന്നും ഇറങ്ങിപ്പോയി. പിന്നീട് അദ്ദേഹത്തെ യോഗത്തിലേക്ക് തിരിച്ചെത്തിച്ചിട്ടുണ്ട്.
കല്പറ്റ, കൂത്തുപറമ്പ്, വടകര സീറ്റുകളിലാണ് എല്‍ഡിഎഫ് ഘടകകക്ഷിയായി എല്‍ജെഡി ഇത്തവണ തെരഞ്ഞെടുപ്പിനിറങ്ങുന്നത്. ഈ മൂന്ന് സീറ്റുകളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലാണ് തര്‍ക്കം കനക്കുന്നത്.
വടകര സീറ്റില്‍ മനേത്ത് ചന്ദ്രനും പ്രേംനാഥും അടക്കം ഒന്നിലധികം ആളുകള്‍ അവകാശ വാദമുന്നയിച്ച് രംഗത്തുണ്ട്. കൂത്തുപറമ്പില്‍ കെപി മോഹനന് സ്ഥാനാര്‍ത്ഥിത്വം ഏറക്കുറെ ഉറപ്പിച്ചിരുന്നെങ്കിലും ഇവിടെയും തര്‍ക്കങ്ങള്‍ രൂക്ഷമായിരിക്കുകയാണ്. ശ്രേയാംസ്കുമാര്‍ മത്സരിക്കാനില്ലെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും അദ്ദേഹം തന്നെ കല്പറ്റയിവല് മത്സരിക്കണമെന്ന ആവശ്യമാണ് സംസ്ഥാന സമിതിയില്‍ ഉയരുന്നത്. ഇന്ന് വൈകീട്ട് ചേരുന്ന പാര്‍ലമെന്ററി ബോര്‍ഡില്‍വെച്ച് സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.