കൊടകര കുഴല്‍പ്പണ കേസ്; ചോദ്യം ചെയ്യലിനെത്താതെ ബിജെപി സംസ്ഥാന നേതാക്കള്‍
തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി നേതാക്കള്‍ ചോദ്യം ചെയ്യലിന് ഹാജരായില്ല. അസൗകര്യം കാരണം ഇന്ന് ഹാജരാവാനാവില്ലെന്ന് ഇവര്‍ പൊലീസിനെ അറിയിച്ചു. ബിജെപി സംസ്ഥാന സംഘടന സെക്രട്ടറി എം ഗണേശും ഓഫീസ് സെക്രട്ടറി ഗിരീഷനെയുമാണ് ഇന്ന് തൃശൂര്‍ പൊലീസ് ക്ലബില്‍ ചോദ്യം ചെയ്യാനിരുന്നത്. ഇതിനിടെ കേസുമായി ബന്ധപ്പെട്ട് ബിജെപി തൃശൂര്‍ ജില്ല ജനറല്‍ സെക്രട്ടറി കെ ആര് ഹരിയെയും അയ്യന്തോള്‍ മേഖലാ സെക്രട്ടറി ജി കാശിനാഥനെയും പ്രത്യേക അന്വേഷകസംഘം ചോദ്യം ചെയ്തിരുന്നു. ജില്ലാ ട്രഷറര്‍ സുജയ്സേനനോടും ചോദ്യം ചെയ്യലിന് […]
23 May 2021 12:43 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി നേതാക്കള്‍ ചോദ്യം ചെയ്യലിന് ഹാജരായില്ല. അസൗകര്യം കാരണം ഇന്ന് ഹാജരാവാനാവില്ലെന്ന് ഇവര്‍ പൊലീസിനെ അറിയിച്ചു. ബിജെപി സംസ്ഥാന സംഘടന സെക്രട്ടറി എം ഗണേശും ഓഫീസ് സെക്രട്ടറി ഗിരീഷനെയുമാണ് ഇന്ന് തൃശൂര്‍ പൊലീസ് ക്ലബില്‍ ചോദ്യം ചെയ്യാനിരുന്നത്.
ഇതിനിടെ കേസുമായി ബന്ധപ്പെട്ട് ബിജെപി തൃശൂര്‍ ജില്ല ജനറല്‍ സെക്രട്ടറി കെ ആര് ഹരിയെയും അയ്യന്തോള്‍ മേഖലാ സെക്രട്ടറി ജി കാശിനാഥനെയും പ്രത്യേക അന്വേഷകസംഘം ചോദ്യം ചെയ്തിരുന്നു. ജില്ലാ ട്രഷറര്‍ സുജയ്സേനനോടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണ സംഘം അവശ്യപ്പെട്ടെങ്കിലും ഇയാള്‍ ഹാജരായിട്ടില്ല.
കേസില്‍ ബിജെപിയെ ബന്ധിപ്പിക്കാനുള്ള ശ്രമം വിജയിക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ആവര്‍ത്തിച്ചിരുന്നു. ഈ വിഷയത്തില്‍ തലകുത്തി മറിഞ്ഞാലും പൊലീസ് നടത്തുന്ന നാടകം ഫലം കാണില്ല. മുഴുവന്‍ പണവും കൈമാറിയത് ഡിജിറ്റല്‍ ട്രാന്സാക്ഷനിലൂടെയായിരുന്നുവെന്നും സുരേന്ദ്രന് പ്രതികരിച്ചു. കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ബിജെപിയില്‍ ഉന്നതര്‍ക്കെതിരെ അന്വേഷണമുണ്ടായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് സുരേന്ദ്രന് രംഗത്തെത്തിയത്. ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് എത്തിച്ച കോടികളാണ് കൊടകരയില്‍ വെച്ച് തട്ടിയെടുത്തതെന്നാണ് നിലവില്‍ വരുന്ന സൂചനകള്‍. എന്നാല്‍ നേതൃത്വം ഇക്കാര്യം പൂര്‍ണമായും നിഷേധിച്ചിട്ടുണ്ട്.
- TAGS:
- BJP
- BJP Kerala