അസമില്‍ ലാന്‍ഡിങ്ങിനിടെ വ്യോമസേന വിമാനം തകര്‍ന്നു

ലാന്‍ഡ് ചെയ്യുന്നതിനിടെ തീപിടിച്ചെന്നാണ് വിവരം.

ജോര്‍ഹട്ട്: അസമില്‍ ലാന്‍ഡിങ്ങിനിടെ വ്യോമസേന വിമാനം തകര്‍ന്നുവീണു. AN-32 ട്രാന്‍സ്‌പോര്‍ട്ട് എയര്‍ക്രാഫ്റ്റാണ് അസമിലെ ജോര്‍ഘട്ടിലുള്ള റോറിയ എയര്‍ഫോഴ്‌സ് സ്റ്റേഷനിലാണ് തകര്‍ന്നത്. പൈലറ്റ് മരിച്ചുവെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ലാന്‍ഡ് ചെയ്യുന്നതിനിടെ തീപിടിച്ചെന്നാണ് വിവരം. വിമാനത്തിലുണ്ടായിരുന്ന പൈലറ്റും സഹപൈലറ്റും സുരക്ഷിതരാണെന്നാണ് വിവരം. ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

അപ്പര്‍ അസമിലെ തന്ത്രപ്രധാനമായ എയര്‍ബേസിന്റെ പരിസരത്താണ് വിമാനം തകര്‍ന്ന് വീണത്. സേനയുടെ ചരക്കുവിമാനം തകര്‍ന്നുവീണെന്നും എമര്‍ജന്‍സി സംഘം പ്രദേശത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയാണെന്നും വ്യോമ സേന വ്യക്തമാക്കിയിട്ടുണ്ട്.

വടക്ക്കിഴക്കന്‍ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട എയര്‍ബേസുകളില്‍ ഒന്നാണ് റോറിയ എയര്‍ഫോഴ്‌സ് സ്റ്റേഷന്‍. അപകട കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ജോര്‍ഘട്ട് എയര്‍ബേസില്‍ നിന്നും അറുപത് കിലോമീറ്റം മാത്രം അകലെ കാര്‍ബി ആങ്‌ലോങ് ജില്ലിയിലെ ബോകജാന്‍ സബ്ഡിവിഷനില്‍ ഇങ്‌ലോങ് ഇകോപ്പി ഹില്ലില്‍ ഐഎഎഫ് സുഖോയ് - 30MKI തകര്‍ന്നു വീണതിന് മാസങ്ങള്‍ക്ക് ശേഷമാണ് ഈ അപകടം ഉണ്ടാകുന്നത്.

Content Highlights: An Indian Air Force aircraft crashed during a landing attempt in Assam

To advertise here,contact us