'ഭർത്താവ് ചതിച്ചു', ദേശീയപാതയിൽ കാറിൻ്റെ ബോണറ്റിന് മുകളിൽ കയറിയിരുന്ന് യുവതിയുടെ പ്രതിഷേധം, വലഞ്ഞ് യാത്രികർ

45 മിനിറ്റോളം യുവതി പ്രതിഷേധവുമായി ദേശിയപാതയിൽ തന്നെ തമ്പടിച്ചു

ലഖ്നൗ: ഭർത്താവ് തന്നോട് വിശ്വാസ വഞ്ചന കാട്ടിയെന്ന് ആരോപിച്ച് ദേശീയപാതയിൽ വാഹനങ്ങൾ തടഞ്ഞ് ഭാര്യയുടെ പ്രതിഷേധം. ഉത്ത‌ർ പ്രദേശിലാണ് സംഭവം. യു പി പ്രയാ​ഗ് രാജ് കാൺപൂർ ദേശീയ പാതയിലാണ് സംഭവം.

प्रयागराज के धूमनगंज में कार बोनट पर बैठकर महिला का हाई वोल्टेज ड्रामा pic.twitter.com/3B7CJApdaC

ഭ‌ർത്താവ് തന്നെ ചതിക്കുകയാണെന്ന് ആരോപിച്ച് കാറിന് മുകളിൽ കയറിയിരുന്നായിരുന്നു യുവതിയുടെ ​പ്രതിഷേധം. യുവതിയുടെ കൈകളിലും മുഖത്തും മുറിവേറ്റ നിലയിലായിരുന്നു കാണപ്പെട്ടിരുന്നത്. പ്രതിഷേധം തുട‍ർന്നതോടെ ​ഗതാ​ഗത കുരുക്ക് മുറുകി. 45 മിനിറ്റോളം യുവതി പ്രതിഷേധവുമായി ദേശിയപാതയിൽ തന്നെ തമ്പടിച്ചു. പലരും പരാതി അറിയിച്ചതിനെ തുട‍ർന്ന് പൊലീസ് സ്ഥലത്തെത്തി. തുടർന്ന് ഇവരെ അനുനയിപ്പിച്ച് സ്റ്റേഷനിൽ എത്തിച്ചു. സംഭവത്തിൽ അന്വേഷണം നടന്നു വരികയാണ്.

Content Highlights- Husband cheated on her, woman climbs on top of car's bonnet on national highway, passengers get stuck

To advertise here,contact us