ഇരട്ട തോല്വി; രാജിവെച്ച് മിസോറാം മുഖ്യമന്ത്രി

പാര്ട്ടിയുടെ പരാജയത്തിനൊപ്പം സ്വന്തം തോല്വി കൂടിയാണ് സോറംതാഗയുടെ രാജി വേഗത്തിലാക്കിയത്

icon
dot image

ഐസ്വാള്: അപ്രതീക്ഷിത പരാജയത്തിന് പിന്നാലെ രാജി അറിയിച്ച് മിസോറാം മുഖ്യമന്ത്രി സോറാംതാംഗ. ഗവര്ണര് ഹരി ബാബു കമ്പംപാട്ടിയെ നേരില് കണ്ടാണ് മുഖ്യമന്ത്രി രാജിക്കത്ത് കൈമാറിയത്. 40 അംഗ നിയമസഭാ സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില് 9 സീറ്റില് മാത്രമാണ് ഭരണകക്ഷിയായ മിസോ നാഷണല് ഫ്രണ്ട് വിജയിച്ചത്. ഒരു സീറ്റില് ലീഡ് ചെയ്യുന്നുണ്ട്. അതേസമയം പ്രതിപക്ഷ കക്ഷിയായ സോറം പീപ്പിള് മൂവ്മെന്റ് 27 സീറ്റില് വിജയിച്ച് അധികാരത്തിലേക്ക് കാലെടുത്തുവെക്കുകയാണ്.

പാര്ട്ടിയുടെ പരാജയത്തിനൊപ്പം സ്വന്തം തോല്വി കൂടിയാണ് സോറംതാഗയുടെ രാജി വേഗത്തിലാക്കിയത്. ഐസ്വാള് ഈസ്റ്റ്-1ല് 2101 വോട്ടുകള്ക്ക് സോറം പീപ്പിള്സ് മൂവ്മെന്റിന്റെ ലാല്തന്സംഗയാണ് സോറംതാംഗയെ പരാജയപ്പെടുത്തിയത്. കരുത്തുകാട്ടിയ സോറം പീപ്പിള്സ് മൂവ്മെന്റിന്റെ അദ്ധ്യക്ഷനും മുഖ്യമന്ത്രി സ്ഥാനാര്ത്ഥിയുമായ ലാല്ദുഹോമ സെര്ച്ചിപ്പ് മണ്ഡലത്തില് ജയിച്ചുകയറി. ബിജെപി രണ്ട് സീറ്റിലും കോണ്ഗ്രസ് ഒരു സീറ്റിലുമാണ് വിജയിച്ചത്.

തെലങ്കാനയില് വ്യോമസേന വിമാനം തകർന്നുവീണു; രണ്ട് പൈലറ്റുമാർ മരിച്ചു

സംസ്ഥാനത്തെ പരാജയം അപ്രതീക്ഷിതമെന്ന് മിസോറാം ബിജെപി അധ്യക്ഷന് പ്രതികരിച്ചു. ജനവിധി മാനിക്കുന്നു. അപ്രതീക്ഷിതമാണ് തിരിച്ചടി. 2018 ല് ഒരു സീറ്റ് ലഭിച്ച ബിജെപി ഇത്തവണ രണ്ട് സീറ്റ് നേടി നിലമെച്ചപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും അധ്യക്ഷന് നദ്ദയുടെ കീഴിയില് മിസോറാമില് നിരവധി പദ്ധതികള് ആസൂത്രണം ചെയ്യുന്നുണ്ടെന്നും ബിജെപി അധ്യക്ഷന് വിശദീകരിച്ചു.

മിസോറാമില് എല്ലാ പാര്ട്ടികള്ക്കും കേവല ഭൂരിപക്ഷമായ 21 ല് താഴെ സീറ്റുകള് മാത്രമാണ് എക്സിറ്റ് പോള് ഫലങ്ങള് പ്രവചിച്ചിരുന്നത്. അതിനെ മറികടന്നുള്ള വിജയമാണ് സംസ്ഥാനത്ത് സോറം പീപ്പീള് മൂവ്മെന്റിന് കൈപ്പിടിയിലാക്കിയത്.

To advertise here,contact us
To advertise here,contact us
To advertise here,contact us