മിസോറാമിൽ ഇന്ന് വോട്ടെണ്ണൽ; എംഎൻഎഫിനെ പിന്തള്ളി സോറം പീപ്പിൾസ് മൂവ്മെന്റ് ഒറ്റക്കക്ഷിയാകുമോ?

40 നിയമസഭ മണ്ഡലങ്ങൾ ഉള്ള ചെറിയ വടക്ക് കിഴക്കൻ സംസ്ഥാനമാണ് മിസോറാം

icon
dot image

ഐസ്വാൾ: മിസോറാമിൽ നിയമസഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ഇന്ന്. രാവിലെ എട്ട് മണി മുതൽ വോട്ടെണ്ണൽ ആരംഭിക്കും. ഭരണകക്ഷി മിസോറാം നാഷണൽ ഫ്രണ്ടും സോറം പീപ്പിൾസ് മൂവ്മെന്റും തമ്മിലാണ് ഇഞ്ചോടിഞ്ച് പോരാട്ടം. സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകും എന്നാണ് കോൺഗ്രസ് വിലയിരുത്തൽ. ബിജെപിയും ശുഭപ്രതീക്ഷയിലാണ്. എല്ലാ പാർട്ടികൾക്കും കേവല ഭൂരിപക്ഷമായ 21 ൽ താഴെ സീറ്റുകൾ മാത്രമാണ് എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നത്.

എംഎൻഎഫിനെ പിന്തള്ളി ഇസഡ്പിഎം ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. മണിപ്പൂരുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനത്ത് കലാപത്തിന്റെ പ്രതിഫലനങ്ങൾ തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതീക്ഷിക്കുന്നുണ്ട്. 40 നിയമസഭ മണ്ഡലങ്ങൾ ഉള്ള ചെറിയ വടക്ക് കിഴക്കൻ സംസ്ഥാനമാണ് മിസോറാം. 90 ശതമാനത്തിലധികം ഗോത്ര വിഭാഗങ്ങൾ ഉള്ള സംസ്ഥാനമാണ്. ഞായറാഴ്ച മണിപ്പൂരിലെ ജനങ്ങൾക്ക് വിശേഷ ദിവസം ആയതിനാൽ വോട്ടെണ്ണൽ തിങ്കളാഴ്ചത്തേക്ക് മാറ്റി വെക്കുകയായിരുന്നു.

'ചാക്കിട്ടുപിടിത്തം' നടക്കില്ല; ഒരു എംഎൽഎയ്ക്ക് ഒരു പ്രവർത്തകൻ തുണ, എല്ലാം ഡികെയുടെ പ്ലാനിംഗ്

ഛത്തീസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാന്, തെലങ്കാന എന്നീ നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം ഞായറാഴ്ച പുറത്തുവന്നു. ഛത്തീസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാന് എന്നിവിടങ്ങളിൽ ബിജെപിക്കാണ് ജയം. മധ്യപ്രദേശിൽ വൻ ഭൂരിപക്ഷത്തോടെ ബിജെപി ഭരണം നിലനിർത്തി. ഛത്തീസ്ഗഢും രാജസ്ഥാനും ബിജെപി കോൺഗ്രസിൽ നിന്ന് തിരിച്ചുപിടിക്കുകയും ചെയ്തു.

തെലങ്കാനയിൽ ബിആർഎസിനെ തകർത്ത് കോൺഗ്രസ് അധികാരം പിടിച്ചെടുത്തു. 200 സീറ്റുളള രാജസ്ഥാനിൽ ബിജെപി 115 സീറ്റ് നേടി, മധ്യപ്രദേശിൽ 163, ഛത്തീസ്ഗഡിൽ 54 സീറ്റുമാണ് ബിജെപി നേടിയത്. തെലങ്കാനയിലെ 119 സീറ്റുകളിൽ കോൺഗ്രസ് 64 സീറ്റുകളുമാണ് നേടിയത്.

To advertise here,contact us
To advertise here,contact us
To advertise here,contact us