ന്യൂ ഡല്ഹി: മുംബൈയിലെ ബിജെപി അട്ടിമറി പ്രതിപക്ഷത്തിന്റെ നിശ്ചയദാര്ഢ്യത്തെ ശക്തിപെടുത്തിയെന്ന് കോണ്ഗ്രസ് ജനറല് സെക്രട്ടറി ജയറാം രമേശ്. പ്രതിപക്ഷഐക്യം തകര്ന്നു എന്നത് ബിജെപിയുടെ പ്രചാരണം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
'ബിജെപിയുടെ 'വാഷിങ് മെഷീൻ' അവർ ആദായനികുതി, സിബിഐ, ഇഡി (ഐസിഇ) എന്നീ ഡിറ്റര്ജന്റുകളുപയോഗിച്ച് മുബൈയില് വീണ്ടും പ്രവര്ത്തിപ്പിച്ചു തുടങ്ങി. പ്രതിപക്ഷ ഐക്യത്തെകുറിച്ച് ചരമവാര്ത്തകള് നട്ടുപിടിപ്പിക്കാന് ശ്രമിക്കുകയായിരുന്നു ബിജെപി. ഈ ചരമവാര്ത്താ എഴുത്തുകാര് നിരാശരാവും' ജയറാം രമേശ് പറഞ്ഞു.
പ്രതിപക്ഷപാര്ട്ടികളുടെ അടുത്ത യോഗം ജൂലൈ 17, 18 തിയതികളില് ബെംഗളൂരുവില് ചേരും. ജൂണ് 29 ന് ഷിംലയില് നടക്കേണ്ടിയിരുന്ന യോഗം ബെംഗ്ലൂരുവിലേയ്ക്ക് മാറ്റുകയായിരുന്നു. നിർണായകമായ വർഷകാല പാർലമെന്റ് സമ്മേളനത്തിന് കേവലം രണ്ടു ദിവസം മുന്പാണ് പ്രതിപക്ഷ പാര്ട്ടികളുടെ രണ്ടാമത്തെ യോഗം. പാര്ലമെന്റ് സമ്മേളനം ജൂലൈ 20 ന് ആരംഭിച്ച് ഓഗസ്റ്റ് 11 വരെ തുടരും. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ (എൻസിപി) പിളർപ്പിന് പിന്നാലെയാണ് പ്രതിപക്ഷ പാർട്ടികളുടെ രണ്ടാം യോഗത്തിന്റെ പുതിയ തീയതികൾ പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം, കേന്ദ്രസർക്കാരിന്റെ ഓർഡിനൻസ് വിഷയത്തിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കാത്തതിൽ എഎപിയും കോൺഗ്രസും തമ്മിലുള്ള തർക്കം തുടരുകയാണ്.