കൊച്ചി: വന്ദേമാതരം പൂർണമായി ആലപിക്കണമെന്ന സംസ്ഥാന സർക്കാർ നിർദ്ദേശം അങ്ങേയറ്റം അപലപനീയവും പ്രതിഷേധാർഹവുമെന്ന് ജമാഅത്തെ ഇസ്‌ലാമി അമീർ പി മുജീബുറഹ്മാന്‍. രാജ്യത്തിൻ്റെയും കേരളത്തിൻ്റെയും മതനിരപേക്ഷ ഫേബ്രിക്കിന് വിരുദ്ധമാണ് സർക്കാർ നിലപാട്. കോൺഗ്രസിൽ നിന്നും യുഡിഎഫിൽ നിന്നും ജനം പ്രതീക്ഷിക്കുന്ന നിലപാടല്ല ഇതെന്നും മുജീബുറഹ്മാന്‍ കുറ്റപ്പെടുത്തി. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ജമാഅത്തെ നേതാവിൻ്റെ വിമർശനം.
കേന്ദ്ര സർക്കാർ നിയമിച്ച ഗവർണറല്ല സംസ്ഥാനത്തെ ഭരണാധികാരിയെന്നും മുജീബുറഹ്മാന്‍ ഫേസ്ബുക്ക് കുറിപ്പിൽ വിമർശിച്ചിട്ടുണ്ട്. ഗവർണറുടെ നടപടികളിൽ യോജിക്കാവുന്നതിനോട് യോജിച്ചും പൊരുതി നിൽക്കേണ്ടതിനോട് അങ്ങനെയുമാണ് ഒരു ജനാധിപത്യ ഭരണകൂടം നിലനിൽക്കേണ്ടത്. ഗവർണറുടെ നിർദേശം അതേപടി താഴേക്ക് നൽകിയ ചീഫ് സെക്രട്ടറിയുടെ നടപടി സർക്കാർ തിരുത്തണം. ഉദ്യോഗസ്ഥ ഭരണവും സംസ്ഥാനത്ത് അനുവദിക്കരുതെന്നും മുജീബുറഹ്മാന്‍ ആവശ്യപ്പെട്ടു.
സ്വതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ വന്ദേമാതരവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ നിർദ്ദേശങ്ങൾ പൂർണ്ണമായി പാലിക്കണമെന്ന ചീഫ് സെക്രട്ടറിയുടെ നിർദ്ദേശം വിവാദമായിരുന്നു. ഗവർണറുടെ നിർദ്ദേശ പ്രകാരമാണ് ചീഫ് സെക്രട്ടറി വിവാദ വന്ദേഭാരത നിർദ്ദേശം നൽകിയതെന്നായിരുന്നു നേരത്തെ സർക്കാർ വാദം. എന്നാൽ ഈ ആരോപണം ലോക്ഭവൻ നിഷേധിച്ചിരുന്നു. സർക്കാർ പുറത്തിറക്കിയ സർക്കുലർ ഗവർണറുടെ നിർദ്ദേശ പ്രകാരമാണ് ചീഫ് സെക്രട്ടറി മറികടന്നെന്നായിരുന്നു മന്ത്രിമാർ വ്യക്തമാക്കിയിരുന്നത്.
സ്വതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ പാലിക്കേണ്ട മാർഗ നിർദേശങ്ങൾ സർക്കാർ പുറത്തിറക്കി രണ്ട് ദിവസം കഴിഞ്ഞായിരുന്നു സ്വതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ വന്ദേമാതരവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ നിർദ്ദേശങ്ങൾ പൂർണ്ണമായി പാലിക്കണമെന്ന നിർദ്ദേശമുള്ള കത്ത് ചീഫ് സെക്രട്ടറി തദ്ദേശ വകുപ്പിന് അയച്ചത്. സ്വതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ പാലിക്കേണ്ട മാർഗ നിർദേശങ്ങളിൽ വന്ദേമാതരം ആലപിക്കണമെന്ന് സർക്കാർ പുറത്തിറക്കിയ സർക്കുലറിൽ ഒരിടത്തും പറഞ്ഞിരുന്നില്ല. എന്നാൽ ചീഫ് സെക്രട്ടറി തദ്ദേശ സ്ഥാപനങ്ങൾക്ക് അയച്ച കത്തിൽ ഇതിന് വിരുദ്ധമായ നിർദ്ദേശമാണ് നൽകിയിരുന്നത്.
Content Highlights: Jamaat e Islami has criticized the Kerala government's directive requiring the complete rendition of Vande Mataram, calling the decision objectionable.