തൃശൂര്‍: മുസ്‌ലിം ലീഗിനെതിരെ വിവാദ പരാമര്‍ശവുമായി സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. മുസ്‌ലിം ലീഗ് ന്യൂനപക്ഷ തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നതായി എം എ ബേബി പറഞ്ഞു. ചില സ്ഥലങ്ങളില്‍ മുസ്‌ലിം ലീഗിന്റെ അനുഗ്രഹാശിസ്സുകളോട് കൂടി ന്യൂനപക്ഷ തീവ്രവാദ പ്രവര്‍ത്തനം ശക്തിപ്പെടുന്നത് ആര്‍എസ്എസിന് വളരെ ഇഷ്ടമാണെന്നും എം എ ബേബി ആരോപിച്ചു.
എല്‍ഡിഎഫിന്റെ കൊച്ചി നഗരസഭാ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലായിരുന്നു ബേബിയുടെ പരാമര്‍ശം. 'ന്യൂനപക്ഷ വര്‍ഗീയ തീവ്രവാദം ആര്‍എസ്എസിന്റെ മറ്റേ പതിപ്പാണ്. അഭിമന്യുവിനെ കൊന്നവരുമായി കോണ്‍ഗ്രസ് കൂടിയാലോചന നടത്തി. തീവ്രവാദ പ്രവര്‍ത്തനത്തിന് ന്യായീകരണം ലഭിക്കുന്നു' എം എ ബേബി പറഞ്ഞു.
ഡല്‍ഹിയില്‍ ബോംബ് സ്‌ഫോടനം നടന്നപ്പോൾ സിപിഐഎം ആദ്യം തന്നെ അപലപിച്ചെന്നും കോണ്‍ഗ്രസ് എന്തെങ്കിലും പറഞ്ഞിട്ടുണ്ടോയെന്ന് അറിയില്ലെന്നും എം എ ബേബി കൂട്ടിച്ചേർത്തു. സിപിഐഎമ്മും ഇടതുപക്ഷവും മതനിരപേക്ഷതയ്ക്ക് വേണ്ടി നിലകൊള്ളുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇടതുപക്ഷം സമൂഹത്തില്‍ മത സൗഹാര്‍ദത്തിന് വേണ്ടി നിലകൊള്ളുന്നുവെന്നും എം എ ബേബി പറഞ്ഞു.
Content Highlights: M A Baby against Mulim League and Congress