മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തോറ്റതിന് പിന്നാലെ പ്രതികരണവുമായി സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി എസ് അരുണ്‍കുമാര്‍. ചെഗുവേര ഫിദല്‍ കാസ്‌ട്രോയോട് നടത്തിയ സംഭാഷണമാണ് അരുണ്‍കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ജയിച്ചാലും തോറ്റാലും പോരാട്ടം തുടരുമെന്ന അര്‍ത്ഥമുള്ള സംഭാഷണമാണ് അരുണ്‍ കുമാര്‍ പങ്കുവെച്ചിരിക്കുന്നത്.
"ഒരിക്കല്‍ ചെഗുവേര ഫിദല്‍ കാസ്‌ട്രോയോട് ചോദിച്ചു, 'ഫിദല്‍, നമ്മള്‍ തോറ്റു പോയാല്‍ എന്തു ചെയ്യും…?' ഫിദല്‍ മറുപടി പറഞ്ഞു 'പോരാട്ടം തുടരും'. ചെഗുവേര വീണ്ടും ചോദിച്ചു 'അപ്പോള്‍ നമ്മള്‍ വിജയിച്ചാലോ..?' ഫിദല്‍ മറുപടി പറഞ്ഞു, 'വീണ്ടും പോരാട്ടം തുടരും. 'അതേ, വീണ്ടും പോരാട്ടം തുടരും..'' എന്നായിരുന്നു അരുണ്‍ കുമാര്‍ ഫേസ്ബുക്കിൽ കുറിച്ചത്.
11077 വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് നിലമ്പൂരിൽ വിജയിച്ചത്. ഷൗക്കത്ത് 77737 വോട്ടുകള്‍ നേടിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ് 66660 വോട്ടുകളും സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി വി അന്‍വര്‍ 19760 വോട്ടുകളും ബിജെപി സ്ഥാനാര്‍ത്ഥി മോഹന്‍ ജോര്‍ജ് 8648 വോട്ടുകളും നേടി.
നിലമ്പൂരില്‍ പ്രതീക്ഷിച്ച ഭൂരിപക്ഷം ലഭിച്ചുവെന്ന് ആര്യാടന്‍ ഷൗക്കത്ത് പ്രതികരിച്ചു. കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിച്ച വിജയമാണിതെന്നും അദ്ദേഹം പറഞ്ഞു. ആര്യാടന്‍ ഷൗക്കത്തിന് എം സ്വരാജ് അഭിനന്ദനമറിയിച്ചു. ഉയര്‍ന്ന ജനാധിപത്യ സംവാദം എന്ന നിലയില്‍ മുന്നോട്ട് പോകാന്‍ സാധിച്ചു. വിവാദങ്ങള്‍ക്ക് തയാറായില്ല. വികസനമായിരുന്നു മുഖ്യമെന്നും സ്വരാജ് മാധ്യമങ്ങളോട് പറഞ്ഞു.
Content Highlights: Nilambur By Election V S Arunkumar about LDF fail