75000-ൽ കുറയാതെ വോട്ട് പിടിക്കും; ഷൗക്കത്ത് 45000 വോട്ട് പിടിച്ചാൽ ഭാഗ്യം: പി വി അൻവർ

'ഷൗക്കത്തിന് ഇപ്പോഴും വി വി പ്രകാശിന്റെ വീട്ടിൽ പോകാൻ കഴിഞ്ഞിട്ടില്ല'

മലപ്പുറം: 75000-ൽ കുറയാതെ വോട്ട് പിടിക്കുമെന്ന് നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ സ്വതന്ത്രസ്ഥാനാർത്ഥി പി വി അൻവർ. ആ പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്നും എൽഡിഎഫിൽ നിന്ന് 35 മുതൽ 40 ശതമാനം വോട്ട് പിടിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

യുഡിഎഫിൽ നിന്ന് 25 ശതമാനം വോട്ട് പിടിക്കും. ആര്യാടൻ ഷൗക്കത്ത് 45000 വോട്ട് പിടിച്ചാൽ ഭാഗ്യം. ഷൗക്കത്തിന് ഇപ്പോഴും വി വി പ്രകാശിന്റെ വീട്ടിൽ പോകാൻ കഴിഞ്ഞിട്ടില്ല. സ്വരാജ് പോയതിന് കുഴപ്പമില്ല. ഒരു സ്ഥാനാർത്ഥി എന്ന നിലയിൽ ഏത് വീട്ടിലും പോകാം. നിലമ്പൂരിൽ കോൺഗ്രസോ യുഡിഎഫോ പരാജയപ്പെടില്ല. പരാജയപ്പെടുന്നത് ഷൗക്കത്ത് ആണ്. കോൺഗ്രസ് സ്‌ട്രോങ് ആണെന്നും പി വി അൻവർ കൂട്ടിച്ചേർത്തു.

'പിണറായിസത്തിനെതിരായ മാനസികമായ പോരാട്ടത്തിലാണ്. എല്ലാ സാധാരണക്കാരുടെയും പ്രാർത്ഥന എനിക്കൊപ്പമുണ്ട്. ഞാനീ നിയമസഭാ മണ്ഡലത്തിലേക്ക് കടന്നുവരുമ്പോൾ നിലമ്പൂർ മുനിസിപ്പാലിറ്റിയിൽ സിപിഐഎമ്മിന് നാല് സീറ്റാണ് ഉണ്ടായിരുന്നത്. ഇന്ന് 18 സീറ്റാണ്. ഞാൻ കഠിനാധ്വാനം നടത്തി നേടിയതാണ്. ആ പാർട്ടി ഒരു മുതലാളിത്ത രീതിയിലേക്ക് മാറിയപ്പോഴാണ് ഞാൻ എതിർത്തത്. ജനങ്ങളുടെ ജീവിത പ്രശ്നമാണ് ചർച്ച', അൻവർ കൂട്ടിച്ചേർത്തു.

അതേസമയം സമയം അമൂല്യമായതിനാൽ കലാശക്കൊട്ടിന്റെ സമയം കൂടി വീടുകൾ കയറി പ്രചാരണം നടത്താനാണ് തീരുമാനമെന്നും അൻവർ പറഞ്ഞിരുന്നു. അതേ പോലെ തന്നെയായിരുന്നു അന്‍വറിന്‍റെ ഇടപെടല്‍.

Content Highlights: pv anvar on nilambur election kottikkalaasam

To advertise here,contact us