സംസ്ഥാനത്ത് രണ്ട് റെയിൽവെ സ്റ്റേഷനുകൾ അടച്ചുപൂട്ടും; നൂറ് കണക്കിന് പേരെ ബാധിക്കുമെന്ന് മന്ത്രിയുടെ കത്ത്

ഇത് നിരവധിപേരെ ബുദ്ധിമുട്ടിലാക്കുമെന്ന് ചൂണ്ടികാട്ടി കേന്ദ്ര മന്ത്രിക്ക് വി അബ്ദുറഹ്‌മാന്‍ കത്ത് നല്‍കി

തിരുവനന്തപുരം: കോഴിക്കോട് കണ്ണൂര്‍ ജില്ലകളിലെ രണ്ട് റെയില്‍വെ സ്‌റ്റേഷനുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനം. കോഴിക്കോട് ജില്ലയിലെ വെള്ളാര്‍ക്കാട് റെയില്‍വെ സ്‌റ്റേഷനും കണ്ണൂര്‍ ജില്ലയിലെ ചിറക്കല്‍ റെയില്‍വെ സ്‌റ്റേഷനുമാണ് പൂട്ടാന്‍ തീരുമാനമായത്. എന്നാല്‍ പുതിയ തീരുമാനം നൂറ് കണക്കിന് യാത്രക്കാരെ ബുദ്ധിമുട്ടിക്കുമെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ റെയില്‍വെ ചുമതലുള്ള മന്ത്രി വി അബ്ദുറഹ്‌മാന്‍ രംഗത്തെത്തി.

നിരവധി കാലങ്ങളായി ജീവനക്കാരും യാത്രക്കാരും വിദ്യാര്‍ത്ഥികളും ആശ്രയിച്ചിരുന്ന രണ്ട് റെയില്‍വെ സ്റ്റേഷനുകളാണ് വെള്ളാര്‍ക്കാടും ചിറക്കലും. കൊവിഡ് സമയത്ത് തിരക്ക് കുറഞ്ഞപ്പോള്‍ നിരവധി ട്രെയിനുകള്‍ക്ക് ഇവിടെ സ്‌റ്റോപ്പ് റദാക്കിയിരുന്നു. പിന്നാലെ ടിക്കറ്റ് വരുമാനം കുറഞ്ഞതോടെ സ്‌റ്റേഷന്‍ നിര്‍ത്തലാക്കാമെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു. പിന്നാലെ ഇത് നിരവധിപേരെ ബുദ്ധിമുട്ടിലാക്കുമെന്ന് ചൂണ്ടികാട്ടി കേന്ദ്ര മന്ത്രിക്ക് വി അബ്ദുറഹ്‌മാന്‍ കത്ത് നല്‍കി.

രണ്ട് റെയില്‍വേ സ്റ്റേഷനുകള്‍ അടച്ചുപൂട്ടാനുള്ള തീരുമാനം പ്രതിഷേധാര്‍ഹമാണെന്നും ഈ സ്റ്റേഷനുകള്‍ നിലനിര്‍ത്തുകയും ഇവിടെ കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുകയുമാണ് വേണ്ടതെന്ന് മന്ത്രി വി അബ്ദുറഹിമാന്‍ കത്തില്‍ ആവശ്യപ്പെട്ടു.

Content Highlights- Decision to close two railway stations in the state, hundreds of people will be affected, says letter

To advertise here,contact us