'നിങ്ങള്‍ പരിപാടി നടത്തുമ്പോള്‍ പൊലീസ് പെര്‍മിഷന്‍ മാത്രം വാങ്ങിയാല്‍ പോരാ,മാരാര്‍ജി ഭവനില്‍ നിന്നും വേണം'

'നിശലഹരിപ്പാര്‍ട്ടി തടയാന്‍ കഴിവില്ലാതെ, ലഹരിക്കെതിരെ നടത്തുന്ന പരിപാടി തടഞ്ഞിട്ട് സമൂഹത്തെ നോക്കിയുള്ള ഈ പരിഹാസം നിറഞ്ഞ ചിരി തന്നെയാണോ സര്‍ക്കാര്‍ നയമെന്ന് വ്യക്തമാക്കണം'

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ വിസ്ഡം സംഘടന നടത്തിയ ലഹരി വിരുദ്ധ സമ്മേളനത്തില്‍ പൊലീസ് എത്തി പ്രകോപനമുണ്ടാക്കിയെന്ന ആരോപണത്തില്‍ പ്രതികരിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. നിങ്ങള്‍ പരിപാടി നടത്തുമ്പോള്‍ പൊലീസ് പെര്‍മിഷന്‍ മാത്രം വാങ്ങിയാല്‍ പോരാ, മാരാര്‍ജി ഭവനില്‍ നിന്നും അനുമതി ലഭിക്കണമെന്നാണ് രാഹുലിന്റെ പരിഹാസം.

രാഹുലിന്റെ പ്രതികരണം ഇങ്ങനെ

രാവിലെ മുതല്‍ വൈകുന്നേരം വരെ വ്യത്യസ്ത സ്ഥലങ്ങളില്‍ പോയി ഒരു കൊലയാളി വെഞ്ഞാറമ്മൂട്ടില്‍ അഞ്ച് പേരെ കൊന്നത് അറിയാത്ത പോലീസ്,കോടികളുടെ രാസലഹരി കേരളത്തിലേക്ക് ഒഴുകുന്നത് എവിടെ നിന്നാണ് എന്നറിയാത്ത പോലീസ്,സ്‌കൂള്‍ മുതല്‍ നാലാള്‍ കൂടുന്ന കവലയില്‍ വരെ ലഹരി സുലഭമായത് എങ്ങനെയെന്നറിയാത്ത പോലീസ്അതേ പോലീസ് പെരിന്തല്‍മണ്ണയില്‍ നടത്തിയ വിസ്ഡം സ്റ്റുഡന്റ്‌സിന്റെ ലഹരി വിരുദ്ധ പരിപാടി 10 മിനുട്ട് താമസിച്ചു എന്ന് പറഞ്ഞു റേവ് പാര്‍ട്ടി നടത്തിയ സംഘത്തോട് പെരുമാറുന്നത് പോലെ പെരുമാറുവാന്‍ കാരണം പിണറായി പോലീസിന്റെ കാക്കിക്കുള്ളിലെ കാവിയാണെന്നറിയില്ലേ നിഷ്‌കളങ്കരേ…നിങ്ങള്‍ പരിപാടി നടത്തുമ്പോള്‍ പോലീസ് പെര്‍മിഷന്‍ മാത്രം വാങ്ങിയാല്‍ പോരാ, മാരാര്‍ജി ഭവനില്‍ നിന്നും അനുമതി ലഭിക്കണം.യുവാക്കള്‍ ലഹരിക്കടിമപ്പെടുന്ന കാലത്ത് അവരോട് ലഹരിക്കെതിരെ പോരാടാന്‍ പ്രാപ്തരാക്കുന്ന, ഇന്നലെകളില്‍ പൗരധാര്‍മ്മിക വിദ്യാഭ്യാസ പരിപാടികള്‍ മനോഹരമായി നടപ്പാക്കിയ സംഘടനയായ വിസ്ഡം സ്റ്റുഡന്റ്‌സിന്റെ ക്രിമിനല്‍ സംഘത്തോട് പെരുമാറുന്നത് പോലെയുള്ള പോലീസ് ആക്ടിംഗ് ലജ്ജാകരമാണ്.6 ഗ്രാം കഞ്ചാവ് 9 പേര്‍ താമസിച്ച ഫ്‌ലാറ്റില്‍ നിന്ന് പിടിച്ച് ഷോ കാണിക്കുന്നതല്ല ലഹരിയെ സമൂഹത്തില്‍ നിന്ന് തുടച്ച് നീക്കാന്‍ കാണിക്കേണ്ടത്, യുവാക്കളെ ലഹരിക്കെതിരെ പടയാളികളാക്കുകയും അവരില്‍ ധാര്‍മ്മിക ബോധം സൃഷ്ടിക്കുകയും ചെയ്താല്‍ മാത്രമേ ശാശ്വതമായ പരിഹാരമുള്ളൂ, അത്തരം പരിപാടികളോടുള്ള പോലീസിങ്ങ് അപലപനീയമാണ്.നിശലഹരിപ്പാര്‍ട്ടി തടയാന്‍ കഴിവില്ലാതെ, ലഹരിക്കെതിരെ നടത്തുന്ന പരിപാടി തടഞ്ഞിട്ട് സമൂഹത്തെ നോക്കിയുള്ള ഈ പരിഹാസം നിറഞ്ഞ ചിരി തന്നെയാണോ സര്‍ക്കാര്‍ നയമെന്ന് വ്യക്തമാക്കണം.

Content Highlights: Rahul Mankoottathil responds to allegations that police arrived and provoked the crowd

To advertise here,contact us