'ആരോഗ്യം മെച്ചപ്പെടണം', അതിരപ്പിള്ളിയിൽ മസ്തകത്തിന് മുറിവേറ്റ ആനയെ മയക്കുവെടി വെയ്ക്കാനുള്ള ദൗത്യം നീട്ടി

മയക്കുവെടി വയ്ക്കാൻ ആനയുടെ ആരോഗ്യം മെച്ചപ്പെടണമെന്നാണ് തീരുമാനം

മലയാറ്റൂർ: അതിരപ്പിള്ളിയില്‍ മസ്തകത്തിന് മുറിവേറ്റ നിലയിൽ കണ്ടെത്തിയ ആനയെ മയക്കുവെടി വെക്കാനുള്ള ദൗത്യം നീട്ടി. മൂന്നു ദിവസം കൂടി ആനയെ നിരീക്ഷിക്കുമെന്ന് ഡോ അരുൺ സക്കറിയ അറിയിച്ചു. മയക്കുവെടി വെയ്ക്കാൻ ആനയുടെ ആരോഗ്യം മെച്ചപ്പെടണം. സി സി എഫ് പങ്കെടുക്കുന്ന യോഗത്തിന് ശേഷമാണ് ഈ തീരുമാനത്തിലേക്കെത്തിയത്.

കഴിഞ്ഞ മാസമായിരുന്നു മസ്തകത്തിൽ പരിക്കേറ്റ നിലയിൽ ആനയെ വനത്തിനുള്ളിൽ കണ്ടെത്തിയത്. ആനയുടെ മസ്കത്തിലേറ്റ മുറിവ് മറ്റ് ആനകളുമായുള്ള സംഘർഷത്തിൽ പറ്റിയതാകാം എന്നായിരുന്നു നിഗമനം. മുറിവ് മസ്തകത്തിലായത് പരിഗണിച്ച് വിദഗ്ധ സംഘത്തിൻ്റെ പരിശോധനയ്ക് കാട്ടാനയെ വിധേയമാക്കിയിരുന്നു.

Also Read:

National
'പുതിയ മുഖ്യമന്ത്രിയെ വേണം'; മണിപ്പൂരിൽ രാഷ്ട്രപതി ഭരണത്തെ എതിർത്ത് മെയ്തെയ് വിഭാഗം

തുടർന്ന് അരുൺ സക്കറിയയും സംഘവും എത്തി മയക്കുവെടി വെച്ച് പരിശോധന നടത്തുകയും ചികിത്സ നൽകുകയും ചെയ്തിരുന്നു. എന്നാൽ ആനയുടെ അവസ്ഥ വീണ്ടും മോശമാകുകയായിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ആനയെ അസ്വസ്ഥനായി അതിരപ്പിള്ളിയിലെ എണ്ണപ്പന തോട്ടത്തിലും റോഡിലുമായി കണ്ടെത്തുകയായിരുന്നു. പിന്നാലെയാണ് ആനയുടെ അവസ്ഥ വിലയിരുത്തി വീണ്ടും ചികിത്സ നടത്താൻ തീരുമാനമാനിച്ചത്.

content highlight- 'The elephant's health needs to improve', the drugging mission of the elephant with a head injury in Athirappilly has been extended

To advertise here,contact us