'ചെന്താമരയെ പിടിച്ചത് സ്വന്തം വീടിന് സമീപത്തുനിന്ന്'; ഓടാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നുവെന്ന് പൊലീസ്

'ചെന്താമരയ്ക്ക് വിശപ്പ് സഹിക്കാന്‍ കഴിയില്ലെന്ന് അറിയാമായിരുന്നു'

നെന്മാറ: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയെ പൊലീസ് പിടികൂടിയത് സ്വന്തം വീടിന് സമീപത്തുനിന്ന്. വീടിന് തൊട്ടടുത്തുള്ള പാടത്തുനിന്നാണ് ചെന്താമരയെ പിടികൂടിയതെന്ന് ആലത്തൂർ ഡിവഐഎസ്പി വ്യക്തമാക്കി. ചെന്താമരയ്ക്ക് വിശപ്പ് സഹിക്കാന്‍ കഴിയില്ലെന്ന് അറിയാമായിരുന്നു. ഭക്ഷണം കഴിക്കാന്‍ ഇയാള്‍ വീട്ടിലേക്ക് വരുമെന്നും കണക്കുകൂട്ടി. ഇതിന്റെ അടിസ്ഥാനത്തില്‍ ചെന്താമരയുടെ വീടിന് സമീപം പൊലീസ് വലവിരിച്ചിരുന്നു. വീട്ടിലേക്ക് വരുന്നതിനിടെയാണ് ചെന്താമരയെ പിടികൂടിയത്. പ്രതി കീഴടങ്ങിയതല്ല. പ്രതിക്ക് ഓടാന്‍ കഴിയാത്ത അവസ്ഥയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

Also Read:

Kerala
നെന്മാറ ഇരട്ടക്കൊലപാതകം; പ്രതി ചെന്താമര പിടിയില്‍

ചെന്താമരയെ പിടിച്ച വാര്‍ത്തയറിഞ്ഞ് നിരവധി പേരാണ് നെന്മാറ പൊലീസ് സ്റ്റേഷന് മുന്നിലെത്തിയത്. പ്രതിയെ പൊലീസ് എത്തിച്ചതോടെ ജനങ്ങളും പൊലീസ് സ്റ്റേഷന്റെ ഗേറ്റിന് സമീപത്തേയ്ക്ക് പാഞ്ഞടുത്തു. ഇതോടെ പൊലീസ് ഗേറ്റ് അടയ്ക്കുകയും ജനങ്ങളെ പുറത്താക്കുകയും ചെയ്തു. ഗേറ്റിന് പുറത്ത് ജനരോഷം അലയടിക്കുകയാണ്. ചെന്താമരയെ തങ്ങളെ കാണിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. ഇതിനിടെ പ്രതിയെ പൊലീസ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു.

Content Highlights- police captured chenthamara from pothundi on nenmara double murder case

To advertise here,contact us