'സാരി ഒന്നിന് 1,600 രൂപ വാങ്ങിയ കണക്ക് അറിയില്ല; കൈകാര്യം ചെയ്തത് ടീച്ചർമാർ'; വിശദീകരിച്ച് മൃദംഗ വിഷൻ

'ഒരു രുപ പോലും സാരി ഇനത്തിൽ അധികം ആയി വാങ്ങിയിട്ടില്ല.'

കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടിക്ക് ഇടയിലെ അപകടത്തിൽ മൃദം​ഗ വിഷന് എതിരെയുള്ള ആരോപണങ്ങൾ വ്യാ​ജമെന്ന് മൃദം​ഗ വിഷൻ പ്രൊപ്രൈറ്റർ എം നികോഷ് കുമാർ. പണമിടപാടുകൾ എല്ലാം ബാങ്ക് വഴിയാണ് നടന്നത്. പരിപാടിയിൽ നിന്ന് മൊത്തത്തിൽ മൂന്നര കോടി രൂപ സമാഹരിച്ചു. ജി എസ് ടി കിഴിച്ച് ഉള്ള കണക്ക് ആണ് മൂന്നര കോടി. 24 ലക്ഷം രൂപ ഗിന്നസ് വേൾഡ് റെക്കോർഡിന് കൈമാറി. ജി എസ് ടി കിഴിച്ച് ഒരാളിൽ നിന്ന് 2900 വാങ്ങി. അതിൽ സാരിയുടെ 390 രൂപ ഉൾപ്പെടും. 1600 രൂപ വാങ്ങിയ കണക്കിനെ പറ്റി തങ്ങൾക്ക് അറയില്ലെന്നും ടീച്ചർമാരാണ് അത് കൈകാര്യം ചെയ്തതെന്നും നികോഷ് കുമാർ മാധ്യമങ്ങളോട് വ്യക്തമാക്കി.

Also Read:

Kerala
1.3 ലക്ഷം യാത്രക്കാര്‍; പുതുവര്‍ഷത്തില്‍ മെട്രോയ്ക്ക് 'ബമ്പര്‍'

ഒരു രുപ പോലും സാരി ഇനത്തിൽ അധികം ആയി വാങ്ങിയിട്ടില്ല. 3500 രൂപ തങ്ങളിലേക്ക് ഓൺലൈൻ അടയ്ക്കുക എന്നുള്ളത് ടീച്ചർമാരുടെ ഉത്തരവാദിത്വമാണ്. ഇതിൽ ടീച്ചർമാരുടെ ഫീസും ഉൾപ്പെടുന്നു. ഒരു കുട്ടിക്ക് 900 രൂപ വീതം ആണ് നൽകുക. 2 പട്ട് സാരി, ലഘു ഭക്ഷണം എന്നിവയാണ് ഒരാൾക്ക് വാഗ്ദാനം ചെയ്തിരുന്നത്. റെക്കോർഡ് പൂർത്തിയതിനുശേഷം ഉള്ള നാലുമണിക്കൂറോളം സമയത്തെ പ്രോഗ്രാം ഉപേക്ഷിച്ചു. പല സ്ഥലങ്ങളിൽ നിന്നും എത്തിയ ആളുകളാണ് പരിപാടിയിൽ പങ്കെടുത്തത്. അവരെ മടക്കി അയയ്ക്കാൻ കഴിയില്ല. അതുകൊണ്ട് പരിപാടി ഉപേക്ഷിക്കാൻ കഴിയില്ല. അതേസമയം എംഎൽഎക്ക് സംഭവിച്ച അപകടത്തിൽ ഖേദിക്കുന്നുവെന്നും നികോഷ് കുമാർ മാധ്യമങ്ങളോട് വിശദീകരിച്ചു.

content highlight- Mridanga Vision says the allegations in Kaloor Stadium are false

To advertise here,contact us