അന്ന് സന്ദീപ് പറഞ്ഞത് ബിജെപിയുടെ രാഷ്ട്രീയം, അതൊക്കെ തിരുത്തി: വി കെ ശ്രീകണ്ഠന്‍ എംപി

'സന്ദീപ് മുൻപ് വർഗീയ വിഷം തുപ്പിയ ആൾ തന്നെയാണ്. അതെല്ലാം ജനങ്ങൾക്ക് അറിയാം. അന്ന് സന്ദീപ് ബിജെപിയുടെ വക്താവായിരുന്നു. അതൊക്കെ സന്ദീപ് ഇപ്പോൾ തിരുത്തി പറഞ്ഞു. '

icon
dot image

പാലക്കാട്: സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനത്തെ ന്യായീകരിച്ച് വി കെ ശ്രീകണ്ഠൻ എം പി. 'സന്ദീപ് മുൻപ് വർഗീയ വിഷം തുപ്പിയ ആൾ തന്നെയാണ്. അതെല്ലാം ജനങ്ങൾക്ക് അറിയാം. അന്ന് സന്ദീപ് ബിജെപിയുടെ വക്താവായിരുന്നു. അതൊക്കെ സന്ദീപ് ഇപ്പോൾ തിരുത്തി പറഞ്ഞു. സന്ദീപ് അന്ന് പറഞ്ഞത് ബിജെപിയുടെ രാഷ്ട്രീയം. അതിൽ നിന്ന് സ്നേഹത്തിന്റെ കടയിലേക്ക് വന്നെന്ന് സന്ദീപ് തന്നെ പറഞ്ഞു', വി കെ ശ്രീകണ്ഠൻ പറഞ്ഞു.

മുഖ്യമന്ത്രിയെ നിരന്തരം അധിഷേപിച്ച സരിന് സിപിഐഎം സീറ്റ് കൊടുത്തു എന്ന് പറഞ്ഞാണ് സന്ദീപിൻ്റെ കോൺഗ്രസ് പ്രവേശനത്തെ വി കെ ശ്രീകണ്ഠൻ ന്യായീകരിച്ചത്. എൽഡിഎഫിൻ്റെ പത്രം പരസ്യം നൽകിയതിനെതിരെ കുപ്രചരണങ്ങൾ വിലപ്പോകില്ലെന്നും, കോൺഗ്രസ്സിൻ്റെ ഭൂരിപക്ഷം കൂടുമെന്നും അദ്ദേഹം കൂട്ടിചേർത്തു.

Also Read:

Kerala
'സന്ദീപ് വാര്യരെ കുറിച്ചുള്ള പത്രപരസ്യം എൽഡിഎഫിൻ്റെ ആശയ ദാരിദ്ര്യത്തിന്റെ ഉദാഹരണം'; കെ മുരളീധരന്‍
Image

പാലക്കാട് ഉപതിര‍‍ഞ്ഞെടുപ്പ് അവസാന ലാപ്പിലേക്ക് അടുക്കുമ്പോഴാണ് സന്ദീപ് വാര്യരെ ആയുധമാക്കി ഇടതുപക്ഷം രംഗത്തെത്തിയത്. സന്ദീപ് വാര്യരുടെ പഴയ പ്രസ്താവനകൾ ഉയർത്തി കാട്ടിയാണ് പത്രപരസ്യം നൽകിയത്. സിറാജിലും സുപ്രഭാത്തിലുമാണ് ഇത്തരത്തിൽ പരസ്യം എൽഡിഎഫ് നൽകിയിരിക്കുന്നത്. അതേസമയം ദേശാഭിമാനിയിൽ ഈ പരസ്യം ഇല്ല എന്നതും ശ്രദ്ധേയമാണ്.

അഡ്വറ്റോറിയൽ ശൈലിയിലാണ് പരസ്യം നൽകിയിരിക്കുന്നതെന്നും ശ്രദ്ധേയമാണ്. വാർത്താ ശൈലിയിലുള്ള പരസ്യങ്ങളെയാണ് അഡ്വറ്റോറിയൽ എന്ന് പറയുന്നത്. സരിൻ തരം​ഗം എന്ന വലിയ തലക്കെട്ട് പരസ്യത്തിൽ കാണാം. എന്നാൽ പരസ്യത്തിൽ കൂടുതലായും പരാമർശിച്ചിട്ടുള്ളത് സന്ദീപ് വാര്യരെ പറ്റിയാണ്.

സന്ദീപ് പല തവണയായി പറഞ്ഞ വിവിധ വ‌‍‍ർ​ഗീയ പരാമർശങ്ങളാണ് പരസ്യത്തിലുള്ളത്. കശ്മീരികളുടെ കൂട്ടകൊല ആഹ്വാനം, സിഎഎ കേരളത്തിൽ നടപ്പാക്കുമെന്ന് പറഞ്ഞുള്ള പോസ്റ്റുകൾ, ​ഗാന്ധിജി വധം തുടങ്ങിയ വിഷയങ്ങളെ പറ്റിയുള്ള പരാമർശങ്ങളാണ് പരസ്യത്തിൽ ഉൾപ്പെട്ടിരിക്കുന്നത്.

Content highlight-CPIM gave seat to Sarin who constantly insulted the Chief Minister'; VK Sreekanthan

To advertise here,contact us
To advertise here,contact us
To advertise here,contact us