അജിയുടെ മൃതദേഹം തോളിലേറ്റി നാട്ടുകാരുടെ പ്രതിഷേധം; ജനരോഷത്തില് മാനന്തവാടി

പ്രതിഷേധിക്കാനായി മാനന്തവാടിയിലേക്ക് ജനങ്ങള് ഒഴുകിയെത്തുന്നുണ്ട്.

മാനന്തവാടി: വയനാട് പടമലയില് കാട്ടാനയുടെ ആക്രമണത്തില് മധ്യവയസ്കന് കൊല്ലപ്പെട്ട സംഭവത്തില് ശക്തമായ പ്രതിഷേധവുമായി നാട്ടുകാര്. മരിച്ച അജിയുടെ മൃതദേഹവും തോളിലേറ്റി നാട്ടുകാര് റോഡ് ഉപരോധിക്കുകയാണ്. മൃതദേഹം ഗാന്ധി പാര്ക്കിന് നഗര മധ്യത്തില് വെച്ച് മുദ്രാവാക്യം വിളികളുമായി നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്.

വനംവകുപ്പിനെതിരെ മുദ്രാവാക്യം വിളിച്ചാണ് പ്രതിഷേധം. സംഭവസ്ഥലത്തെത്തിയ എസ്പിയെ നാട്ടുകാര് ഗോ ബാക്ക് വിളികളുമായി തടഞ്ഞിരുന്നു. എസ് പിയുടെ വാഹനം പ്രതിഷേധക്കാര് കയറ്റിവിടാത്തതിനെ തുടര്ന്ന് ആശുപത്രിയിലേക്ക് എസ് പി നടന്നുപോവുകയായിരുന്നു. മാനന്തവാടി മിന്നു മണി ജംഗ്ഷനിലാണ് എസ്പി നാരായണനെ നാട്ടുകാര് തടഞ്ഞത്. മാനന്തവാടി വള്ളിയൂര്ക്കാവ് റോഡില് ജില്ലാ കലക്ടറെയും പ്രതിഷേധക്കാര് തടഞ്ഞു.

വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്കന് ദാരുണാന്ത്യം

പ്രതിഷേധിക്കാനായി മാനന്തവാടിയിലേക്ക് ജനങ്ങള് ഒഴുകിയെത്തുന്നുണ്ട്. പ്രദേശത്ത് ജനകീയ ഹര്ത്താല് പ്രഖ്യാപിച്ചിട്ടുണ്ട്. കാട്ടാനയെ എത്രയും വേഗം പിടികൂടണമെന്ന ആവശ്യമാണ് നാട്ടുകാര് ഉയര്ത്തുന്നത്.

വയനാട്ടില് കടുവയുടെ ആക്രമണത്തില് വനംവാച്ചര്ക്ക് പരിക്കേറ്റ സംഭവം; ഉദ്യോഗസ്ഥര്ക്കെതിരെ ബന്ധു

പടമല മുട്ടങ്കര സ്വദേശി പനച്ചിക്കല് അജിയാണ് കാട്ടാന ആക്രമണത്തില് മരിച്ചത്. ഇയാളെ മാനന്തവാടി മെഡിക്കല് കോളേജ് ആശുപത്രിയില് പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കര്ണാടകയില് നിന്ന് പിടികൂടി റേഡിയോ കോളര് ഘടിപ്പിച്ച് കാട്ടില് തുറന്നു വിട്ട കാട്ടാനയാണ് ഇയാളെ ആക്രമിച്ചത്. ചാലിഗദ്ധ ആദിവാസി കോളനിക്ക് സമീപമാണ് ആനയുടെ ആക്രമണമുണ്ടായത്. മതില് തകര്ത്ത് വീട്ടിലേക്ക് കയറിവന്ന ആന അജിയെ ഓടിച്ചിട്ട് ആക്രമിക്കുകയായിരുന്നു.

To advertise here,contact us