ഭർത്താവ് കൈവെട്ടു കേസിലെ പ്രതിയായിരുന്നു എന്ന് അറിയില്ലായിരുന്നുവെന്ന് സവാദിന്റെ ഭാര്യ ഖദീജ

സവാദ് എന്ന പേര് അറിയില്ലായിരുന്നുവെന്നും ഷാജഹാൻ എന്ന പേരിലാണ് തനിക്ക് അറിയാവുന്നത് എന്നും ഖദീജ പറഞ്ഞു.

icon
dot image

കാസർകോട്: ഭർത്താവ് കൈവെട്ടു കേസിലെ പ്രതിയാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് കൈവെട്ട് കേസിലെ ഒന്നാം പ്രതിയായ സവാദിന്റെ ഭാര്യ ഖദീജ. സവാദ് എന്ന പേര് അറിയില്ലായിരുന്നുവെന്നും ഷാജഹാൻ എന്ന പേരിലാണ് തനിക്ക് അറിയാവുന്നത് എന്നും ഖദീജ പറഞ്ഞു. പറയാനുള്ള കാര്യങ്ങൾ പൊലീസുകാരോട് പറഞ്ഞിട്ടുണ്ട്. വിവരങ്ങൾ പുറത്തായതോടെയാണ് താനും അറിയുന്നത്. കൂടുതൽ കാര്യങ്ങൾ ഒന്നും ഇതേക്കുറിച്ച് അറിയില്ലെന്നും ഖദീജ പറഞ്ഞു.

തൊടുപുഴ ന്യൂമാന് കോളേജിലെ അധ്യാപകനായിരുന്ന ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി സവാദ് കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. 13 വര്ഷമായി ഒളിവില് ആയിരുന്നു. കണ്ണൂർ മട്ടന്നൂര് പരിയാരം ബേരത്ത് വെച്ചാണ് എന്ഐഎ സംഘം സവാദിനെ പിടികൂടിയത്. സവാദിനെ കണ്ടെത്താന് സഹായിക്കുന്നവര്ക്ക് നേരത്തെ എന്ഐഎ തുക പ്രഖ്യാപിച്ചിരുന്നു.

കേസില് കഴിഞ്ഞ വര്ഷം ജൂലൈ 13 നാണ് കോടതി പ്രതികളുടെ ശിക്ഷ വിധിച്ചത്. കേസില് കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികളില് മൂന്ന് പ്രതികള്ക്കാണ് ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചത്. രണ്ട്, മൂന്ന്, അഞ്ച് പ്രതികള്ക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. രണ്ടാം പ്രതി സജലിന് ജീവപര്യന്തവും 50,000 പിഴയും, നാസർ, നജീബ് എന്നിവർക്ക് ജീവപര്യന്തവും 5000 രൂപ പിഴയുമാണ് വിധിച്ചത്. മറ്റ് പ്രതികളായ നൗഷാദ്, മൊയ്തീന് കുഞ്ഞ്, അയൂബ് എന്നിവര്ക്ക് മൂന്ന് വര്ഷം തടവ് ശിക്ഷ. ശിക്ഷാ വിധികള് ഒരുമിച്ച് അനുഭവിച്ചാല് മതിയാവും. ടി ജെ ജോസഫിന് എല്ലാ പ്രതികളും ചേര്ന്ന് 4 ലക്ഷം രൂപ കൊടുക്കണമെന്നും കോടതി നിര്ദേശിച്ചു.

To advertise here,contact us
To advertise here,contact us
To advertise here,contact us