കൊച്ചി: മസാല ബോണ്ടില് സമന്സ് അയയ്ക്കാന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അനുമതി നല്കിയ സിംഗിള് ബെഞ്ച് ഉത്തരവിനെതിരായ അപ്പീല് ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഡോ. ടിഎം തോമസ് ഐസകും കിഫ്ബിയുമാണ് അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചത്. കിഫ്ബിക്ക് വേണ്ടി അഡ്വക്കറ്റ് ജനറല് കെ ഗോപാലകൃഷ്ണക്കുറുപ്പ് ഹാജരാകും. ചീഫ് ജസ്റ്റിസ് ആശിഷ് ജെ ദേശായി, ജസ്റ്റിസ് വിജി അരുണ് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് ഹര്ജി പരിഗണിക്കുന്നത്.
സമന്സ് അയക്കാന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് സിംഗിള് ബെഞ്ച് അനുമതി നല്കിയത് കാരണങ്ങളില്ലാതെയാണ് എന്നാണ് അപ്പീലിലെ ആക്ഷേപം. സിംഗിള് ബെഞ്ചിന്റെ പുതുക്കിയ ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്നും അപ്പീലില് ആവശ്യപ്പെടുന്നു. റിസര്വ് ബാങ്ക് അനുമതിയോടെയാണ് മസാല ബോണ്ട് ഇറക്കിയത്. അന്വേഷണത്തിന് ആവശ്യമായ കുറ്റകൃത്യം സംഭവിച്ചിട്ടില്ല. ഇക്കാര്യങ്ങള് പരിഗണിക്കാതെയാണ് സിംഗിള് ബെഞ്ച് ഇടക്കാല ഉത്തരവ് പുതുക്കിയത് എന്നുമാണ് ഹര്ജിക്കാരുടെ വാദം. ഉത്തരവ് റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. സമന്സിനുള്ള സിംഗിള് ബെഞ്ച് അനുമതി കാരണങ്ങളില്ലാതെയെന്നാണ് കിഫ്ബിയുടെ വാദം.
ബിജെപി ഇതര സർക്കാരുകളോട് വിവേചനം കാണിക്കുന്നു; കേരളത്തെ മനഃപൂർവം അവഗണിക്കുന്നു: ടി എൻ പ്രതാപൻ
കിഫ്ബി മസാല ബോണ്ട് കേസിൽ തോമസ് ഐസക്കിന് പുതിയ സമൻസ് നൽകാൻ ഇഡിക്ക് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് നേരത്തെ അനുമതി നൽകിയിരുന്നു. മുൻ മന്ത്രി ഡോ. ടിഎം തോമസ് ഐസക്കിനും കിഫ്ബിക്കും സമൻസ് നൽകാമെന്നായിരുന്നു ഹൈക്കോടതിയുടെ പുതിയ ഇടക്കാല ഉത്തരവ്. തോമസ് ഐസക്കിന് സമൻസ് അയയ്ക്കരുതെന്ന മുൻ ഉത്തരവ് പരിഷ്കരിച്ചായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചിൻ്റെ നടപടി.
വ്യക്തിപരമായ വിവരങ്ങൾ ചോദിച്ച് നൽകിയ സമൻസ് പിൻവലിക്കാം എന്നും പുതിയ സമൻസ് നൽകാം എന്നും ഇഡിക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എ ആർ എൽ സുന്ദരേശൻ അന്ന് കോടതിയെ അറിയിച്ചിരുന്നു. ഇതിൻ്റെ കൂടി അടിസ്ഥാനത്തിൽ ആയിരുന്നു സമൻസ് നൽകുന്നത് തടഞ്ഞ മുൻ ഇടക്കാല ഉത്തരവ് ഹൈക്കോടതി പരിഷ്കരിച്ചത്.
കിഫ്ബി മസാല ബോണ്ട്: സമൻസ് അയക്കാൻ അനുമതി നൽകിയ ഉത്തരവിനെതിരെ ഡിവിഷൻ ബെഞ്ചിനെ സമീപിച്ച് തോമസ് ഐസക്ക്
തോമസ് ഐസക്ക് അടക്കമുള്ളവർക്ക് ഇഡി അയച്ച തുടർ സമൻസുകൾ ഹൈക്കോടതി മരവിപ്പിച്ചിരുന്നു. തുടർ സമൻസിൽ ഇഡി വ്യക്തിപരമായ കാര്യങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഇത് ചോദ്യം ചെയ്ത് തോമസ് ഐസക്ക് നൽകിയ ഹർജിയിലായിരുന്നു സമൻസ് അയക്കുന്നത് കോടതി മരവിപ്പിച്ചത്. കേസുമായി ബന്ധപ്പെട്ട് മസാല ബോണ്ട് നിയമ വിരുദ്ധമാണെന്നായിരുന്നു ഇ ഡി നിലപാട്. എന്നാൽ റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിരാക്ഷേപപത്രം (NOC) നേടിയാണ് മസാലബോണ്ട് ഇറക്കിയതെന്ന് ആർബിഐ കോടയിൽ സത്യവാങ്മൂലം നൽകിയിരുന്നു.