അറബിക്കടലിൽ തലയുയർത്തി ഐഎന്‍എസ് വിക്രാന്ത്; പാകിസ്താനിലേക്ക് മിസൈൽ വർഷം

നഗരപ്രദേശങ്ങളിൽ താമസിക്കുന്ന ആളുകൾ മറ്റിടങ്ങളിലേക്ക് പലായനം ചെയ്യ്തതായും റിപ്പോർട്ടുണ്ട്

ഇസ്ലാമാബാദ്: പാകിസ്താന്റെ പ്രധാന നാവിക താവളങ്ങളിൽ മിസൈൽ ആക്രമണം നടത്തി ഇന്ത്യൻ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത്. പാകിസ്താന്റെ തീരപ്രദേശത്ത് വലിയ നാശനഷ്ടങ്ങൾ മിസൈലാക്രമണം ഉണ്ടാക്കിയതായും റിപ്പോർട്ടുണ്ട്. പാകിസ്ഥാനിലെ കറാച്ചി, ഒർമാര തുറമുഖങ്ങളിൽ ഐഎൻഎസ് വിക്രാന്ത് ഒന്നിലധികം മിസൈലുകൾ വിക്ഷേപിച്ചു.

ആക്രമണങ്ങൾ രണ്ടിടത്തും വൻ തീപിടുത്തങ്ങൾക്ക് കാരണമായി. കറാച്ചി തുറമുഖത്തിന്റെ പ്രധാന ഭാഗങ്ങളെല്ലാം കത്തിനശിച്ചു. തീരപ്രദേശങ്ങളിൽ താമസിക്കുന്ന ആളുകൾ മറ്റിടങ്ങളിലേക്ക് പലായനം ചെയ്യ്തതായും റിപ്പോർട്ടുണ്ട്.പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ വസതിക്കടുത്തും ഉഗ്ര സ്‌ഫോടനം നടന്നതായി റിപ്പോർട്ടുണ്ട്.

ഷെഹ്ബാസ് ഷെരീഫിന്റെ വസതിക്ക് 20 കിലോമീറ്റര്‍ അകലെയാണ് സ്‌ഫോടനം നടന്നത്. പാക് പ്രധാനമന്ത്രിയെ സുരക്ഷാ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.പാക് അധീനതയിലുള്ള കശ്മീരിലെ മുസാഫറാബാദില്‍ വന്‍ സ്‌ഫോടനങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. പാകിസ്താനിലെ ലാഹോറിലും ഇസ്ലാമാബാദിലും കറാച്ചിലും ഇന്ത്യ തിരിച്ചാക്രമണം നടത്തി. പാക് പഞ്ചാബിലും ഇന്ത്യ തിരിച്ചാക്രമണം നടത്തുകയാണ്.

Content highlights : Explosions In Karachi As INS Vikrant, Indian Navy Destroyers Move Towards Port

To advertise here,contact us