ബാഴ്‌സലോണ-ഇന്റർമിലാൻ യുവേഫ സെമിഫൈനൽ ആദ്യപാദ പോരാട്ടത്തിന് നാടകാന്ത്യം. മത്സരം 3-3 സമനിലയിൽ അവസാനിച്ചു. ബാഴ്‌സലോണയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ കളി തുടങ്ങിയ ആദ്യ മിനിറ്റിൽ തന്നെ സന്ദർശകർ ബാഴ്‌സയെ ഞെട്ടിച്ചു. ഡെൻസൽ ഡംഫ്രീസിന്റെ ക്രോസിൽ നിന്നും മാർക്കസ് തുറാമാണ് ഗോൾ നേടിയത്.
തൊട്ടുപിന്നാലെ 21-ാംമിനിറ്റിൽ ഡംഫ്രീസ് തന്നെ ഗോൾ നേടി ഇറ്റാലിയൻ ക്ലബിന്റെ ലീഡ് ഇരട്ടിയാക്കി. എന്നാൽ മൂന്ന് മിനിട്ടുകൾക്ക് ശേഷം 24-ാം മിനിറ്റിൽ ലാമിൻ യമലിന്റെ സോളോ ഗോളിലൂടെ യമാൽ ബാഴ്‌സയ്ക്ക് തിരിച്ചുവരവ് നൽകി. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഫെറൻ ടോറസ് നേടിയ ഗോളിലൂടെ ബാഴ്‌സ സ്കോർ 2 -2 എന്ന നിലയിലാക്കി.
🚨 Denzel Dumfries wins UEFA Man of the Match Award for Barcelona-Inter. pic.twitter.com/MnL49fyd4J
എന്നാൽ 63-ാം മിനിറ്റിൽ ഡംഫ്രീസ് വീണ്ടും ബാഴ്‌സയെ ഞെട്ടിച്ചു. എന്നാൽ രണ്ട് മിനിറ്റിനുള്ളിൽ റാഫിഞ്ഞ അടിച്ച ഷോട്ട് ഇന്റർഗോൾ കീപ്പർ യാൻ സമ്മറിന്റെ ദേഹത്ത് തട്ടി സെൽഫ് ഗോൾ ആയതോടെ ബാഴ്‌സ വീണ്ടും സമനില പിടിച്ചു.
മെയ് ഏഴിനാണ് ഇരുവരും തമ്മിലുള്ള രണ്ടാം പാദ മത്സരം. ചാംപ്യൻസ് ലീഗിലെ മറ്റൊരു ആദ്യ പാദ സെമി പോരാട്ടത്തിൽ ആഴ്‌സണലും പി എസ് ജിയും കഴിഞ്ഞ ദിവസം 1-1 സമനിലയിൽ പിരിഞ്ഞിരുന്നു. മെയ് എട്ടിനാണ് ഇരു ടീമുകളും തമ്മിലുള്ള രണ്ടാം പാദ പോരാട്ടം.
Content Highlights: Barcelona vs Inter Milan, Champions League semi final first leg