ലൈംഗികപീഡന ആരോപണത്തെ തുടര്‍ന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് താരത്തിനെതിരെ പൊലീസ് അന്വേഷണം. രണ്ട് യുവതികള്‍ക്ക് പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി അവരില്‍ ഒരാളെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്‌തെന്ന പരാതിയെ തുടര്‍ന്നാണ് അന്വേഷണം. ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിലെ 40 വയസുള്ള പ്രമുഖ താരത്തിനെതിരെയാണ് ആരോപണം ഉയര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്.
മെയ് 22ന് തെക്കുപടിഞ്ഞാറന്‍ ലണ്ടനിലെ ഒരു പബ്ബിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ ജൂണില്‍ മെട്രോപൊളിറ്റന്‍ പൊലീസ് നാൽപതുകാരനായ താരത്തെ ചോദ്യം ചെയ്തതായി ദി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു. കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.
THE DAILY TELEGRAPH SPORT: English cricket figure quizzed over sexual assault and spiking #TomorrowsPapersToday pic.twitter.com/RvQJ5M9dHH
"രണ്ട് സ്ത്രീകളെ ലൈംഗികമായി ആക്രമിച്ചെന്നാണ് കരുതപ്പെടുന്നത്. അവരിൽ ഒരാൾ ലൈംഗികമായി ആക്രമിക്കപ്പെട്ടതായും ആരോപിക്കപ്പെടുന്നു. ജൂൺ 5 വ്യാഴാഴ്ച 40 വയസ്സുള്ള ക്രിക്കറ്റ് താരത്തെ ചോദ്യം ചെയ്തു. അന്വേഷണങ്ങൾ തുടരുകയാണ്, ഈ ഘട്ടത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല", പൊലീസ് പ്രസ്താവനയിൽ സ്ഥിരീകരിച്ചു.
ഇംഗ്ലീഷ് ക്രിക്കറ്റിൽ കഴിഞ്ഞ ഒരു വർഷമായി നിരവധി മോശം പെരുമാറ്റത്തെ തുടർന്നുണ്ടായ കേസുകൾക്കിടയിലാണ് ഈ സംഭവവും നടന്നത്. ഓഗസ്റ്റിൽ രണ്ട് വനിതാ ജൂനിയർ സ്റ്റാഫ് അംഗങ്ങൾക്ക് നഗ്നചിത്രങ്ങൾ അയച്ചതിനെ തുടർന്ന് പേര് വെളിപ്പെടുത്താത്ത ഒരു പരിശീലകനെ ഒമ്പത് മാസത്തേക്ക് സസ്പെൻഡ് ചെയ്തു. നേരത്തെ, നവംബറിൽ പുരുഷ, വനിതാ കൗണ്ടി ടീം ഉൾപ്പെട്ട പ്രീ സീസൺ പര്യടനത്തിനിടെ "അനുചിതമായ ലൈംഗിക പെരുമാറ്റത്തിന്" മറ്റൊരു പ്രൊഫഷണൽ പരിശീലകനെ ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.
Content Highlights: English cricket figure under police probe for alleged drink spiking, sexual assault