'എല്ലാം പിഴച്ചു, ബോളർ സെലക്ഷൻ പൂർണ പരാജയം'; ഗില്ലിന്‍റെ ക്യാപ്റ്റൻസിയെ വിമര്‍ശിച്ച് രവി ശാസ്ത്രി

ശുഭ്മാൻ ഗില്ലിന്‍റെ ക്യാപ്റ്റൻസിയെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ പരിശീലകന്‍ രവി ശാസ്ത്രി.

ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്‍റെ ക്യാപ്റ്റൻസിയെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ പരിശീലകന്‍ രവി ശാസ്ത്രി. വാഷിംഗ്ടൺ സുന്ദറിന് പന്ത് നൽകാൻ വൈകിയത് ചൂണ്ടിക്കാട്ടിയാണ് വിമർശനം

കഴിഞ്ഞ മത്സരത്തില്‍ 4 വിക്കറ്റെടുത്ത ബൗളറാണ് സുന്ദര്‍. എന്നിട്ടും അവനെ ഈ ടെസ്റ്റില്‍ പന്തെറിയാന്‍ വിളിക്കുന്നത് 67-69 ഓവറുകളിലാണ്. ശുഭ്മാന്‍ ഗില്ലിന്‍റെ തന്ത്രപരമായ പിഴവായിരുന്നു അത്, ശാസ്ത്രി കൂട്ടിച്ചേർത്തു. ആദ്യ ടെസ്റ്റ് കളിക്കുന്ന അന്‍ഷുല്‍ കാംബോജിന് ബുംമ്രയ്ക്കൊപ്പം ന്യൂബോള്‍ എറിയാൻ അവസരം നൽകിയതിനെയും അദ്ദേഹം വിമർശിച്ചു, ആ സ്ഥാനത്ത് സിറാജിനെയാണ് എറിയാൻ ഏല്പിക്കേണ്ടത് എന്നാണ് ശാസ്ത്രിയുടെ അഭിപ്രായം.

കുറെ മത്സരങ്ങളില്‍ കളിക്കുമ്പോള്‍ ഗില്ലിന്‍റെ ക്യാപ്റ്റൻസി മെച്ചപ്പെടുമെന്നാണ് പ്രതീക്ഷയെങ്കിലും ഈ ഘട്ടത്തില്‍ കോച്ച് ഗൗതം ഗംഭീറും സീനിയര്‍ താരങ്ങളും ഗില്ലിനെ സഹായിക്കാന്‍ തയാറാവണമെന്നും ശാസ്ത്രി പറഞ്ഞു. ടീമിലെ സീനിയര്‍ താരങ്ങള്‍ക്കാണ് ഇക്കാര്യത്തില്‍ ഗില്ലിനെ കൂടുതല്‍ സഹായിക്കാനാകുക. എന്നാൽ അവർ അതിന് തയ്യാറാകുന്നില്ലെന്നും ശാസ്ത്രി പറഞ്ഞു.

Content Highlights: Ravi Shastri criticizes Gill's captaincy

To advertise here,contact us