ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ ടെസ്റ്റിൽ ഇന്ത്യ അഞ്ച് വിക്കറ്റിന് തോറ്റിരിക്കുകയാണ്. അവസാന ദിനം വരെ ആവേശ നിറഞ്ഞ മത്സരത്തിൽ ഇംഗ്ലണ്ട് വിജയം കൈവരിക്കുകയായിരുന്നു. സ്‌കോർ, ഇന്ത്യ- 471&364 , ഇംഗ്ലണ്ട് 465&373. മത്സരത്തിൽ ഒരുപാട് നിമിഷങ്ങളിൽ ഇന്ത്യക്ക് അപ്പർ ഹാൻഡുണ്ടായിരുന്നു. എന്നിട്ടും അവസാനം ഇംഗ്ലണ്ട് ജയിച്ച് കയറുകയായിരുന്നു.
മത്സരത്തിൽ തോറ്റതോടെ അപൂർവങ്ങളിൽ അപൂർവമായ മോശം റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യൻ ടീം. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ ബാറ്റർമാർ അഞ്ച് സെഞ്ച്വറി നേടിയിട്ടും ഒരു ടീം തോൽക്കുന്ന ആദ്യ മത്സരമാണിത്. മത്സരത്തിലെ ആദ്യ ഇന്നിങ്‌സിൽ യശസ്വി ജയ്‌സ്വാൾ (101), ശുഭ്മൻ ഗിൽ (147), റിഷഭ് പന്ത് (134) എന്നിവർ ഇന്ത്യക്കായി സെഞ്ച്വറി തികച്ചു. രണ്ടാം ഇന്നിങ്‌സിൽ കെഎൽ രാഹുൽ (137) ഋഷഭ് പന്ത് (118) എന്നിവരും സെഞ്ച്വറി നേടിയിരുന്നു. എന്നാൽ ഇന്ത്യയെ വിജയിത്തിലെത്തിക്കാൻ ഇത് പോരായിരുന്നു.
1928/29 ആഷസിൽ ഓസ്‌ട്രേലിയക്കായി നാല് ബാറ്റർമാർ സെഞ്ച്വറി തികച്ചതിന് ശേഷം തോൽവി ഏറ്റുവാങ്ങിയതാണ് ഈ മോശം റെക്കോര്‍ഡില്‍ നേരത്തെ മുന്നിലുണ്ടായിരുന്നത്. അതേസമയം നാലാം ഇന്നിങ്‌സിൽ അതിവേഗം സ്‌കോർ ചലിപ്പിച്ചായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. 21 റൺസുമായി അഞ്ചാം ദിനം ബാറ്റിങ് ആരംഭിക്കുമ്പോൾ വിജയത്തിന് വേണ്ടത് 350 റൺസായിരുന്നു. ആകെ 82 ഓവർ നേരിട്ട് ഇംഗ്ലണ്ട് ലക്ഷ്യം മറികടന്നു.
ഇംഗ്ലണ്ടിന് വേണ്ടി ബെൻ ഡക്കറ്റ് 149 റൺസ് നേടി. സാക്ക് ക്രോളി 65 റൺസ് , ജോ റൂട്ട് 53 റൺസ് എന്നിങ്ങനെ നേടി. ബെൻ സ്റ്റോക്‌സ്(33), ജാമി സ്മിത്ത് (44) എന്നിവരും തിളങ്ങി. ഇന്ത്യയ്ക്കായി ശാർദൂൽ താക്കൂർ, പ്രസിദ്ധ് കൃഷ്ണ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. ആദ്യ ഇന്നിങ്‌സിൽ അഞ്ചുവിക്കറ്റ് പ്രകടനവുമായി തിളങ്ങിയ ബുംമ്ര തിളങ്ങാത്തത് തിരിച്ചടിയായി.
നേരത്തെ 471, 364 എന്നിങ്ങനെയാണ് ഇന്ത്യ രണ്ട് ഇന്നിങ്സുകളിൽ നേടിയത്. ആദ്യ ഇന്നിങ്‌സിൽ യശ്വസി ജയ്സ്വാൾ, റിഷഭ് പന്ത്, ശുഭ്മാൻ ഗിൽ എന്നിവർ സെഞ്ച്വറി ഇന്ത്യയ്ക്കായി സെഞ്ച്വറി നേടി. ഇംഗ്ലണ്ടിനായി ഒലി പോപ്പ് സെഞ്ച്വറിയുമായും ഹാരി ബ്രൂക്ക് 99 റൺസുമായും തിളങ്ങിയപ്പോൾ അവർ 465 റൺസ് നേടി. ആറ് റൺസിന്റെ ലീഡായിരുന്നു ഇന്ത്യയ്ക്കുണ്ടായിരുന്നത്.
പിന്നീട് 364 റൺസ് കൂടി അതിലേക്ക് കൂട്ടിച്ചേർക്കുകയിരുന്നു. എന്നാൽ രണ്ടാം ഇന്നിങ്‌സിൽ ബാസ് ബോൾ ശൈലിയിൽ ബാറ്റ് വീശി ഇംഗ്ലണ്ട് സ്‌കോർ മറികടന്നു. ജയത്തോടെ അഞ്ചുമത്സരങ്ങളുള്ള പരമ്പരയിൽ ഇംഗ്ലണ്ട് ഒന്നിന് മുന്നിലായി. ജൂലായ് 2 മുതലാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുക.
Content Highlight- India created unwanted history with five-wicket loss in ENG vs IND 2025 1st Test