ഇനി കപിലിനൊപ്പം; ടെസ്റ്റ് ക്രിക്കറ്റിൽ അമൂല്യ നേട്ടവുമായി ബുംമ്ര

ലീഡ്സ് ക്രിക്കറ്റ് ടെസ്റ്റിൽ അഞ്ച് വിക്കറ്റ് നേട്ടത്തോടെ ചരിത്രം കുറിച്ച് ഇന്ത്യൻ പേസർ ജസ്പ്രീത് ബുംമ്ര.

ലീഡ്സ് ക്രിക്കറ്റ് ടെസ്റ്റിൽ അഞ്ച് വിക്കറ്റ് നേട്ടത്തോടെ ചരിത്രം കുറിച്ച് ഇന്ത്യൻ പേസർ ജസ്പ്രീത് ബുംമ്ര. ഇന്ത്യയ്ക്ക് പുറത്ത് ഏറ്റവും കൂടുതല്‍ അഞ്ച് വിക്കറ്റെന്ന നേട്ടം മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കപില്‍ ദേവിനൊപ്പം പങ്കിടുകയാണ് ബുംമ്ര ഇരുവരും 12 തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി. നേട്ടത്തിലെത്താന്‍ ബുമ്രയ്ക്ക് 34 ടെസ്റ്റുകള്‍ മാത്രമാണ് വേണ്ടി വന്നത്. കപിലിന് 66 ടെസ്റ്റുകൾ വേണ്ടി വന്നു. 63 ടെസ്റ്റില്‍ 9 തവണ അഞ്ച് വിക്കറ്റ് നേട്ടം കൊയ്ത ഇശാന്ത് ശര്‍മയാണ് മൂന്നാം സ്ഥാനത്ത്.

ഇത് കൂടാതെ സെന രാജ്യങ്ങളായ ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലാൻഡ്, ഓസ്ട്രേലിയ എന്നിയിടങ്ങിൽ ടെസ്റ്റ് ക്രിക്കറ്റിൽ 150 വിക്കറ്റെടുക്കുന്ന ഏഷ്യൻ ക്രിക്കറ്റിലെ ആദ്യ ബൗളറായും ബുംമ്ര മാറി. പാകിസ്താൻ മുൻ പേസർ വസീം അക്രമാണ് ഈ നേട്ടത്തിൽ ബുംമ്രയ്ക്ക് പിന്നിലുള്ളത്.

മത്സരത്തിൽ രണ്ടാം ഇന്നിങ്‌സ് ബാറ്റ് ചെയ്യുന്ന ഇന്ത്യ നിലവിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 90 റൺസെന്ന നിലയിലാണ്. 96 റൺസിന്റെ ലീഡാണ് ഇന്ത്യയ്ക്ക് രണ്ടാം ഇന്നിങ്സിൽ ഇതുവരെ നേടാനായത്. ആദ്യ ഇന്നിങ്സിൽ ഇന്ത്യ 471 റൺസ് നേടിയപ്പോൾ 465 റൺസിന്റെ മറുപടിയാണ് ഇംഗ്ലണ്ട് നൽകിയത്. ഇന്ത്യയ്ക്ക് വേണ്ടി ജയ്‌സ്വാൾ, ശുഭ്മാൻ ഗിൽ, റിഷഭ് പന്ത് എന്നിവർ സെഞ്ച്വറി നേടി. ഇംഗ്ലണ്ടിന് വേണ്ടി ഒല്ലി പോപ്പ് സെഞ്ച്വറിയും ഹാരി ബ്രൂക്ക് 99 റൺസും നേടി.

Content Highlights: asprit Bumrah Creates History, Equals Kapil Dev For This Record

To advertise here,contact us