പത്ത് റൺസിന്റെ ഒന്നാം ഇന്നിങ്‌സുമായി ഇറങ്ങിയ ബംഗ്ലാദേശിന് രണ്ടാം ഇന്നിങ്സിൽ മികച്ച ബാറ്റിങ് തുടക്കം. 44 ഓവർ പിന്നിടുമ്പോൾ 132 റൺസിന് മൂന്ന് എന്ന നിലയിലാണ് ബംഗ്ലാദേശ്. ഓപ്പണറായി എത്തിയ ഷദ്മാൻ ഇസ്‌ലാം 76 റൺസ് നേടി പുറത്തായി. അനമുൾ ഹഖ് നാല് റൺസെടുത്തും മൊമിനുൾ ഹഖ് 14 റൺസ് നേടിയും പുറത്തായി. നജ്മുൽ ഹൊസൈൻ 34 റൺസെടുത്തും മുസ്ഫിഖർ റഹ്‌മാൻ നാല് റൺസെടുത്തും ക്രീസിലുണ്ട്.
നേരത്തെ റൺസ് ഒഴുകിയ ആദ്യ ഇന്നിങ്സിൽ ബംഗ്ലാദേശ് 495 റണ്‍സാണ് നേടിയത്. ഷാന്‍റോ 279 പന്തുകളില്‍ 148 ഉം, മുഷ്‌ഫീഖുര്‍ 350 പന്തുകളില്‍ 163 ഉം റണ്‍സെടുത്തു. ലിറ്റണ്‍ ദാസ് 123 പന്തില്‍ 90 റണ്‍സും നേടി.
മറുപടി ബാറ്റിങ്ങിൽ പാതും നിസങ്കയുടെയും കമിന്ദു മെൻഡിസിന്റെയും ഇന്നിങ്‌സാണ് ശ്രീലങ്കയ്ക്ക് തുണയായത്. പാതും നിസങ്ക 256 പന്തുകളില്‍ 187 റൺസെടുത്തപ്പോൾ 148 പന്തുകളില്‍ 87 റണ്‍സുമായി കമിന്ദു മെൻഡിസ് പൊരുതി. ദിനേശ് ചന്ദിമല്‍ 54 റൺസ് നേടി.
ബംഗ്ലാദേശിനായി നയീം ഹസന്‍ അഞ്ചും ഹസന്‍ മഹ്‌മൂദ് മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി. നേരത്തെ ശ്രീലങ്കയ്ക്ക് വേണ്ടി അസിത ഫെര്‍ണാണ്ടോ നാലും മിലന്‍ രത്നനായകെയും തരിന്ദു രത്നനായകെയും മൂന്ന് വീതം വിക്കറ്റുകളും സ്വന്തമാക്കി.
Content Highlights: Sri Lanka vs Bangladesh first test