2021ലെ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബോർഡർ-ഗവാസ്കർ ട്രോഫി പരമ്പര. അന്ന് ശിഖർ ധവാന് പകരമായി ഇന്ത്യയ്ക്ക് ഒരു ഓപണിങ് ബാറ്ററെ വേണമായിരുന്നു. പൃഥ്വി ഷായെ പരീക്ഷിച്ചെങ്കിലും പരാജയപ്പെട്ടു. ഇതോടെ ഇന്ത്യൻ ടീമിൽ ഒരു യുവതാരത്തിന് അരങ്ങേറ്റത്തിന് വഴിയൊരുങ്ങി. ആറ് ഇന്നിങ്സിൽ നിന്ന് 259 റൺസുമായി ആ യുവതാരം പരമ്പരയിൽ നിർണായക സാന്നിധ്യമായി. പരമ്പരയിൽ ഇന്ത്യയ്ക്കായി കൂടുതൽ റൺസ് നേടിയ നാലാമത്തെ താരം. ശുഭ്മൻ ഗില്ലിന്റെ ഇന്ത്യൻ ക്രിക്കറ്റിലേക്കുള്ള കടന്നുവരവ് പ്രഖ്യാപിക്കപ്പെട്ടു.
ഗില്ലിന്റെ മികവ് ഇന്ത്യൻ ടീമിന് വലിയ ആശ്വസമായിരുന്നു. ഭാവിയിൽ ഇന്ത്യൻ ക്രിക്കറ്റിന്റെ ഓപണിങ് സ്ഥാനം ഗിൽ ഉറപ്പിച്ചുവെന്ന് വിലയിരുത്തി. ഏകദിന ക്രിക്കറ്റിലും ഗിൽ ഇന്ത്യൻ ടീമിലെ ഓപണറുടെ റോളിലേക്കെത്തി. 23 വയസും 132 ദിവസവും പ്രായമുള്ളപ്പോൾ ഏകദിനത്തിൽ ഇരട്ട സെഞ്ച്വറി നേടിയ താരം. രോഹിത് ശർമയ്ക്കൊപ്പം ശുഭ്മൻ ഗിൽ ഇന്ത്യൻ ക്രിക്കറ്റിൽ തിളങ്ങിനിന്നു.
ഇപ്പോൾ ഗില്ലിന്റെ കരിയർ അഞ്ച് വർഷം പിന്നിടുന്നു. ഏകദിന ക്രിക്കറ്റിൽ മികവ് തുടരുമ്പോഴും ടെസ്റ്റിൽ പ്രതിഭയോട് പൂർണ നീതി പുലർത്താൻ ഗില്ലിന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ബോർഡർ-ഗവാസ്കർ ട്രോഫിയിൽ അഞ്ച് ഇന്നിങ്സിൽ നിന്നായി ഗില്ലിന് നേടാനായത് 93 റൺസ് മാത്രം. തൊട്ടുമുമ്പ് സ്വന്തം മണ്ണിൽ ന്യൂസിലാൻഡിനെതിരെയും ഗിൽ മികവിലേക്ക് ഉയർന്നില്ല. നാല് ഇന്നിങ്സുകളിൽ നിന്നായി നേടിയത് വെറും 144 റൺസ്. എടുത്തു പറയാനുള്ളത് ഒരിന്നിങ്സിൽ നേടിയ 90 റൺസിന്റെ നേട്ടം മാത്രം. ഇതോടെ ഫ്ലാറ്റ് ട്രാക്കുകളില്ലാതെ ഗില്ലിന് തിളങ്ങാനാകില്ലെന്ന് വിമർശനവും ഉയർന്നു.
ബോർഡർ-ഗവാസ്കർ ട്രോഫിക്കും ആൻഡേഴ്സൺ തെണ്ടുൽക്കർ ട്രോഫിക്കുമിടയിൽ ഐപിഎല്ലിന്റെ രണ്ടര മാസത്തിന്റെ ദൂരമാണുണ്ടായിരുന്നത്. ഇക്കാലയളവിൽ ശുഭ്മൻ ഗിൽ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നായകനായി. രോഹിത് ശർമയും വിരാട് കോഹ്‍ലിയും രവിചന്ദ്രൻ അശ്വിനുമെല്ലാം കളമൊഴിഞ്ഞു. ജോലിഭാരം കുറയ്ക്കുവാൻ ഇംഗ്ലണ്ടിൽ മൂന്ന് ടെസ്റ്റുകളിൽ മാത്രമാണ് ജസ്പ്രീത് ബുംമ്ര കളിക്കാനെത്തുക. ക്യാപ്റ്റൻസിയുടെ സമ്മർദ്ദം തോളിലേറ്റാൻ താനില്ലെന്നാണ് കെ എൽ രാഹുലിന്റെ നിലപാട്. ഇതോടെ ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിന്റെ പുതിയ നായകനായുള്ള അന്വേഷണം ശുഭ്മൻ ഗില്ലിലേക്ക് എത്തിച്ചേർന്നു.
പ്രതീക്ഷകളും ഉത്തരവാദിത്തങ്ങളും നിറഞ്ഞ വലിയൊരു ഭാരമാണ് ഗില്ലിന്റെ ചുമലിലുള്ളത്. കോഹ്‍ലിയുടെ പോരാട്ടവീര്യവും രോഹിത് ശർമയുടെ ഗ്ലെയിം പ്ലാനുമെല്ലാം ഇന്ത്യൻ ടീമിൽ നിലനിർത്തേണ്ടതുണ്ട്. Its the commencement of a new era in Indian Cricket. Shubman Gill will lead the Next Generation in the English Bazball Trials. Get ready Team India, compete for the history.
Content Highlights: New era begins in Indian Cricket with Gill leading side