'ഇന്ത്യയ്ക്കെതിരെയുള്ള ടെസ്റ്റ് ആഷസിന് മുമ്പുള്ള ഇംഗ്ലണ്ടിന്റെ വാം അപ്പെന്ന് മുൻ ഇംഗ്ലണ്ട് താരം; വിമർശനം

അഞ്ച് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്

ജൂൺ 20 മുതൽ നടക്കുന്ന ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിൽ മുൻ ഇംഗ്ലണ്ട് താരം ഗ്രേം സ്വാൻ നടത്തിയ പ്രസ്താവന വിവാദത്തിൽ. ഇന്ത്യയ്‌ക്കെതിരെയുള്ള അഞ്ചുമത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ഓസ്‌ട്രേലിയയുമായുള്ള ആഷസ് ടെസ്റ്റിന് മുമ്പുള്ള ഇംഗ്ലണ്ടിന്റെ തയ്യാറെടുപ്പ് മത്സരങ്ങളാണെന്നായിരുന്നു ഗ്രേം സ്വാനിന്റെ പ്രസ്താവന.

എന്നാൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ ആദ്യ രണ്ട് പതിപ്പിലും ഫൈനലിലെത്തിയ, ഈ കഴിഞ്ഞ പതിപ്പിൽ മൂന്നാമതെത്തിയ ഇന്ത്യയെ വിലകുറച്ച് കാണുന്ന അഭിപ്രായ പ്രകടനമാണ് ഇതെന്നാണ് ആരാധക വിമർശനം. ഇംഗ്ലണ്ടിന്റെ സമീപ കാല ടെസ്റ്റ് റെക്കോർഡും ഇന്ത്യയുടെ ടെസ്റ്റ് റെക്കോർഡും വിമർശകർ ചൂണ്ടിക്കാട്ടുന്നുണ്ട്.

അഞ്ച് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. വിരാട് കോഹ്‍ലിയും രോഹിത് ശർമയും വിരമിച്ചതിന് ശേഷമുള്ള ഇന്ത്യയുടെ ആദ്യ പരമ്പരയുമാണിത്. ഇരുതാരങ്ങളുമില്ലാത്തതിനാൽ ഇം​ഗ്ലണ്ട് പരമ്പര ഇന്ത്യയ്ക്ക് കടുത്തതാകുമെന്നാണ് ക്രിക്കറ്റ് ലോകത്തിന്റെ വിലയിരുത്തൽ.

ഇം​ഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം: ശുഭ്മൻ ​ഗിൽ (ക്യാപ്റ്റൻ), റിഷഭ് പന്ത് (വൈസ് ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), യശസ്വി ജയ്സ്വാൾ, കെ എൽ രാഹുൽ, സായി സുദർശൻ, അഭിമന്യൂ ഈശ്വരൻ, കരുൺ നായർ, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), വാഷിങ്ടൺ സുന്ദർ, ഷാർദുൽ താക്കൂർ, ജസ്പ്രീത് ബുംമ്ര, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്, ഹർഷിത് റാണ (ബാക്ക്അപ്പ് താരം).

Content Highlights: former england cricketer hilariously trolled for calling india tests warm up for the ashes

To advertise here,contact us