ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിൽ തോൽവി നേരിട്ടതിന് പിന്നാലെ മറ്റൊരു ഫൈനൽ പരാജയം കൂടി ഏറ്റുവാങ്ങി ഇന്ത്യൻ താരം കൂടിയായ ശ്രേയസ് അയ്യർ. ഇത്തവണ മുംബൈ ടി20 ലീഗ് ക്രിക്കറ്റിലാണ് ശ്രേയസ് അയ്യരിന്റെ ടീം തോൽവി വഴങ്ങിയത്. ഇന്നലെ നടന്ന കിരീടപ്പോരിൽ ശ്രേയസ് അയ്യരുടെ ടീമായ മുംബൈ ഫാല്‍ക്കണ്‍സ് മുംബൈ സൗത്ത് സെന്‍ട്രൽ മറാത്ത റോയല്‍സിനോട് അഞ്ച് വിക്കറ്റിന് പരാജയപ്പെട്ടു.
ഐപിഎൽ ഫൈനലിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ശ്രേയസ് അയ്യരിന്റെ മുംബൈ ഫാൽകൺസ് ആണ് ആദ്യം ബാറ്റ് ചെയ്തത്. ടോസ് നേടിയ മറാത്ത റോയൽസ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത 20 ഓവറിൽ മുംബൈ ഫാൽകൺസ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 157 റൺസെടുത്തു. ഒരുഘട്ടത്തിൽ 72ന് നാല് എന്ന നിലയിൽ ഫാൽകൺസ് തകർന്നു. പിന്നാലെ അഞ്ചാം വിക്കറ്റിൽ ഫാൽകൺസ് താരങ്ങളായ മയൂരേഷ് ടാന്‍ഡലും 32 പന്തില്‍ പുറത്താകാതെ 50, ഹര്‍ഷ് അഗവും 28 പന്തില്‍ പുറത്താകാതെ 45 ആണ് ഫാൽകൺസിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ഇരുവരും ചേർന്ന പിരിയാത്ത അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിൽ 85 റൺസാണ് അടിച്ചെടുത്തത്. ഫാൽകൺസ് നായകൻ ശ്രേയസ് അയ്യർ 12 റൺസെടുത്ത് പുറത്തായി.
മറുപടി ബാറ്റിങ്ങിൽ സിദ്ദേശ് ലാഡ് നയിച്ച മറാത്ത റോയല്‍സ് 19.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ചിന്‍മയ് രാജേഷ് സുതാര്‍ 49 പന്തില്‍ 53, അവൈസ് ഖാന്‍ നൗഷാദ് 24 പന്തില്‍ 38, ഷാഹില്‍ ഭഗവന്ത ജാദവ് 12 പന്തില്‍ 22 എന്നിവരുടെ മികവിലാണ് മറാത്ത റോയൽസ് അഞ്ച് വിക്കറ്റ് വിജയവും മുംബൈ ടി20 ലീഗ് കിരീടവും സ്വന്തമാക്കിയത്.
ഐപിഎല്ലിൽ ശ്രേയസ് അയ്യർ നയിച്ച പഞ്ചാബ് കിങ്സ് ഫൈനലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനോടാണ് പരാജയപ്പെട്ടത്. ആറ് റൺസിനായിരുന്നു പഞ്ചാബ് കിങ്സിൻറെ വിജയം. 18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ റോയൽ ചലഞ്ചേഴ്സിന് ഐപിഎൽ കിരീടം നേടാൻ സാധിച്ചു. എന്നാൽ ആദ്യ ഐപിഎൽ കിരീടമെന്ന കാത്തിരിപ്പ് പഞ്ചാബ് കിങ്സിന് തുടരേണ്ടി വരും.
Content Highlights: After IPL final defeat, Shreyas Iyer conceeds another title clash