ഒരോവറിൽ തൂക്കിയത് രണ്ടെണ്ണം! ഫൈനൽ വെടിക്കെട്ടിന് തിരികൊളുത്തി റബാഡ

ആദ്യ ഓവർ മുതൽ തീ തുപ്പുന്ന കഗീസോ റബാഡയെയാണ് ഫൈനലിൽ കാണാൻ സാധിക്കുന്നത്.

ക്രിക്കറ്റ് പ്രേമികളെല്ലാം ഒരുപോലെ ഉറ്റ് നോക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് വെടിക്കെട്ട് തുടക്കം. വൻ ശക്തികളായ ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും ഏറ്റുമുട്ടുന്ന മത്സരത്തിൽ കങ്കാരുപ്പടയാണ് ആദ്യം ബാറ്റ് വീശുന്നത്. ടോസ് ലഭിച്ച ഓസ്‌ട്രേലിയ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.

ആദ്യ ഓവർ മുതൽ തീ തുപ്പുന്ന കഗീസോ റബാഡയെയാണ് ഫൈനലിൽ കാണാൻ സാധിക്കുന്നത്. ഓസീസിന്റെ ഓപ്പണിങ് ബാറ്ററായ ഉസ്മാൻ ഖവാജ റബാഡയുടെ മുന്നിൽ അക്ഷരാർത്ഥത്തിൽ വിയർക്കുകയായിരുന്നു. ഓഫ്‌സൈഡിന് വെളിയിൽ സ്ഥിരതയോടെ മികച്ച ലെങ്തിൽ തന്നെ പന്തെറിയാൻ റബാഡക്ക് സാധിച്ചു. എങ്കിലും മാർക്കോ യാൻസനെ ഇപ്പറം മാർനസ് ലബുഷെയ്ൻ സമർത്ഥമായി തന്നെ നേരിടുന്നുണ്ടായിരുന്നു. മത്സരത്തിന്റെ ആറാം ഓവറിലാണ് റബാഡ ഫൈനലിന് വെടിക്കെട്ട് തുടക്കം നൽകുന്നത്.

ആ ഓവറിലെ മൂന്നാം പന്തിൽ ഖവാജയെ ഒന്നാം സ്ലിപ്പിലുണ്ടായിരുന്ന ഡേവിഡ് ബെഡിങ്ഹാമിന്റെ കയ്യിലെത്തിച്ചു. ഇന്നിങ്‌സിലുടനീളം സമ്മർദത്തിലുണ്ടായിരുന്ന ഖവാജ 20 പന്തിൽ റണ്ണൊന്നും എടുക്കാതെയാണ് മടങ്ങിയത്.

ശേഷമെത്തിയ കാമറൂൺ ഗ്രീൻ ഏറെ നാളുകൾക്ക് ശേഷമാണ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയത്. എന്നാൽ താരത്തിന്റെ തിരിച്ചുവരവിന് അധികം ആയുസ്സുണ്ടായില്ല. ഓവറിന്റെ അവസാന പന്തിൽ മൂന്നാമനായെത്തിയ ഗ്രീനിനെ മൂന്നാം സ്ലിപ്പിലുണ്ടായിരുന്ന എയ്ഡൻ മാർക്രത്തിന്റെ കയ്യിലെത്തിച്ച് ഓസീസിന് ഇരട്ടപ്രഹരം ഏൽപ്പിച്ചു. നിലവിൽ സ്റ്റീവൻ സ്മിത്തും ട്രാവിസ് ഹെഡുമാണ് ക്രീസിലുള്ളത്.

56 പന്തിൽ നിന്നും ഒരു ഫോറടക്കം 17 റണ്‍സ് നേടിയ ലബുഷെയ്‌നെ മാര്‍ക്കോ യാന്‍സന്‍ വിക്കറ്റ് കീപ്പര്‍ കൈല്‍ കൈല്‍ വെറെയ്‌നെുടെ കയ്യിലെത്തിച്ചു.

ദക്ഷിണാഫ്രിക്ക പ്ലെയിംഗ് ഇലവൻ: എയ്ഡൻ മർക്രം, റയാൻ റിക്കൽടൺ, വിയാൻ മൾഡർ, ടെംബ ബാവുമ (സി), ട്രിസ്റ്റൻ സ്റ്റബ്‌സ്, ഡേവിഡ് ബെഡിംഗ്ഹാം, കൈൽ വെറെയ്‌നെ , മാർക്കോ യാൻസൺ, കേശവ് മഹാരാജ്, കാഗിസോ റബാഡ, ലുങ്കി എൻഗിഡി.

ഓസ്‌ട്രേലിയ പ്ലേയിംഗ് ഇലവൻ; ഉസ്മാൻ ഖവാജ, മാർനസ് ലബുഷെയ്ൻ, കാമറൂൺ ഗ്രീൻ, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, വെബ്സ്റ്റർ, അലക്‌സ് ക്യാരി, പാറ്റ് കമ്മിൻസ് , മിച്ചൽ സ്റ്റാർക്ക്, നഥാൻ ലിയോൺ, ജോഷ് ഹേസൽവുഡ്.

Content Highlights-kagiso rabada takes two wickets in an over at WTC finals against australia

To advertise here,contact us