ക്രിക്കറ്റ് ആരാധകരെ ത്രസിപ്പിക്കുന്ന പ്രകടനമാണ് മുംബൈ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംമ്ര വീണ്ടും കാഴ്ച വെച്ചത്. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ നിര്‍ണായക എലിമിനേറ്റര്‍ പോരാട്ടത്തില്‍ വാഷിങ്ടണ്‍ സുന്ദറിനെ വീഴ്ത്തിയ ബുംമ്രയുടെ മരണയോര്‍ക്കറാണ് ആരാധകര്‍ ഇപ്പോള്‍ ആഘോഷമാക്കുന്നത്. മത്സരത്തിന്റെ ഗതിയെ തന്നെ മാറ്റിമറിച്ച ഈ ഡെലിവറിയെ ഈ സീസണിലെ ഏറ്റവും മികച്ച പന്തായാണ് ആരാധകര്‍ വിശേഷിപ്പിക്കുന്നത്.
എലിമിനേറ്റര്‍ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിന് ജയമൊരുക്കുന്നതില്‍ ജസ്പ്രീത് ബുംമ്രയുടെ ബൗളിങ്ങിന് നിര്‍ണായകമായ പങ്കുണ്ട്. നാല് ഓവര്‍ പന്തെറിഞ്ഞ ബുംമ്ര 27 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റാണ് വീഴ്ത്തിയത്. ഫോമില്‍ ബാറ്റ് വീശി ഗുജറാത്തിന്റെ സ്‌കോര്‍ ഉയര്‍ത്തുകയായിരുന്ന വാഷിങ്ടന്‍ സുന്ദറിനെ ക്ലീന്‍ ബൗള്‍ഡാക്കിയാണ് ബുംമ്ര മുംബൈയെ മത്സരത്തിലേക്ക് തിരികെയെത്തിച്ചത്. സായ് സുദര്‍ശനൊപ്പം ഗുജറാത്ത് ഇന്നിങ്സിനെ മുന്നോട്ടു നയിക്കുന്നതിനിടെയായിരുന്നു ബുംമ്രയുടെ കിടിലന്‍ യോര്‍ക്കര്‍.
THE GREATEST — THIS IS THE JASPRIT BUMRAH ERA 🐐⁰A pin-point yorker that silences the noise, shifts the game, and defines greatness.⁰Bow down to the King of Death Bowling. 🎯🔥⁰#MIvsGT #GTvsMI pic.twitter.com/xmCxNIuyTu
ഒരിക്കലും പിടികിട്ടാത്തതും കാലുതകര്‍ക്കുന്നതുമായ യോര്‍ക്കറാണ് ബുംമ്ര വാഷിങ്ടന്‍ സുന്ദറിനെതിരെ എറിഞ്ഞത്. ബുംമ്രയുടെ അണ്‍ഓര്‍ത്തഡോക്സ് ആക്ഷനില്‍ നിന്ന് വന്ന 143 കിലോമീറ്റര്‍ വേഗതയുള്ള പന്തിനെ മറികടക്കാന്‍ വാഷിങ്ടണ്‍ സുന്ദര്‍ ശ്രമിച്ചെങ്കിലും ബോളര്‍ ലെഗ് സ്റ്റംപില്‍ ഉദ്ദേശിച്ച പന്ത് കൃത്യമായി ക്രീസിന്റെ പുറത്ത് ടോയ്ക്ക് അടിച്ചിറക്കി. ഈ പന്തില്‍ വിക്കറ്റ് തെറിക്കുമ്പോള്‍ വാഷിങ്ടണ്‍ സുന്ദര്‍ ക്രീസില്‍ വീണു പോകുന്നുമുണ്ട്.
ബുംമ്രയുടെ നിർണായക തിരിച്ചുവരവാണ് മത്സരം വീണ്ടും മുംബൈയുടെ വരുതിയിലെത്തിച്ചത്. ബുംമ്രയുടെ ആ നാല് ഓവറില്‍ വഴങ്ങിയത് വെറും 27 റണ്‍സും എടുത്തത് വിലപ്പെട്ട ഒരു വിക്കറ്റും. ഗുജറാത്തിനെതിരായ അത്യുജ്വല പ്രകടനത്തിലൂടെ ബുമ്ര 11 ഡോട്ട് പന്തുകളെറിഞ്ഞു മറ്റൊരു ബൗളറും 10 ഡോട്ട് കടന്നില്ല.
Content Highlights: Jasprit Bumrah's Toe-Crushing Yorker Stuns Fans, Video Goes Viral