രാജ്യത്തെ ഏറ്റവും വലിയ മാധ്യമ സ്ഥാപനങ്ങളിലൊന്നായ സൺ ടിവി നെറ്റ്‌വർക്കിന്റെ ഉടമകളായ മാരൻ സഹോദരന്മാർ തമ്മിലുള്ള സ്വത്ത് തർക്കം കോടതിയിലേക്കെത്തിയിരുന്നു. തമിഴ്നാട്ടിലെ ഡിഎംകെ നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന മുരശൊലി മാരന്റെ മക്കളായ കലാനിധി മാരനും ലോക്സഭ എംപിയും മുൻ കേന്ദ്ര മന്ത്രിയുമായ ദയാനിധി മാരനും തമ്മിലെ കുടുംബപ്പോര് വ്യവസായ രംഗത്തും രാഷ്ടീയത്തിലും വലിയ കോലാഹലം സൃഷ്ടിച്ചിരിക്കുകയാണ്. കലാനിധി മാരനാണ് സൺ നെറ്റ് വർക്കിന്റെ ചെയർമാൻ. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ അടുത്ത ബന്ധുക്കളാണ് മാരൻ സഹോദരന്മാർ.
ഈ വഴക്ക് കായിക-സിനിമാ ലോകത്തും പ്രശ്‌നങ്ങുളണ്ടാക്കിയേക്കാം എന്നുള്ള ചർച്ചയാണ് നിലവിൽ സജീവമാകുന്നത്. ഐപിഎൽ ടീമായ സൺറൈസേഴ്‌സ് ഹൈദരബാദ് ടീമിനെ വിലക്കണമെന്ന ആവശ്യവുമായി ബിസിസിഐയെയും ദയാനിധി മാരൻ സമീപിച്ചിട്ടുണ്ട്. സിനിമാ ആരാധകരെ അലട്ടുന്നത് മറ്റൊരു കാര്യമാണ്, ഒരുപാട് വമ്പൻ ചിത്രങ്ങൾ പ്രൊഡ്യൂസ് ചെയ്യുന്നതിൽ പ്രധാനിയാണ് സൺപിക്‌ചേഴ്‌സ്. കലൈനിധി മാരനെതിരെ സഹോദരൻ തിരിഞ്ഞ സ്ഥിതിക്ക് ഇവരുടെ പ്രൊഡക്ഷന് കീഴിൽ അനൗൺസ് ചെയ്തിരിക്കുന്ന അല്ലു അർജുൻ-അറ്റ്‌ലീ ചിത്ത്രിന്റെ പ്രൊഡക്ഷന്‍ പ്രശ്നത്തിലാകുമോയെന്നാണ് സിനിമാ ആരാധകരുടെ ആശങ്ക. 1000 കോടി ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്.
സൺ നെറ്റ്വർക്കിന്റെ ഓഹരികൾ അനധികൃത വഴികളിലൂടെ കലാനിധി മാരൻ സ്വന്തമാക്കിയെന്നാണ് സഹോദരനായ ദയാനിധി മാരന്റെ പരാതി. ഗുരുതരമായ ആരോപണങ്ങളാണ് ദയാനിധി മാരൻ ഇപ്പോൾ സഹോദരനെതിരേ ഉന്നയിക്കുന്നത്. പിതാവിൻറെയും കരുണാനിധി കുടുംബത്തിന്റെയും കൈവശമുണ്ടായിരുന്ന ഓഹാരികൾ കലാനിധി തന്ത്രപൂർവം കൈവശപ്പെടുത്തിയെന്നാണ് ദയാനധി അയച്ച നാട്ടിസിൽ പറയുന്നത്. 2003ൽ പിതാവ് മുരശൊലി മാരൻറെ മരണത്തിന് തൊട്ടുപിന്നാലെയാണ് ഓഹരികളിൽ കൃത്രിമം നടത്തിയതെന്നാണ് നോട്ടീസിൽ പറയുന്നത്. 2003 സെപ്റ്റംബറിന് മുമ്പുണ്ടായിരുന്ന സ്ഥിതിയിലേക്ക് ഓഹരി ഘടന മാറ്റണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടു.
2003 സെപ്റ്റംബർ 15ന് സൺ ടിവിയിലെ 10 രൂപ മുഖവിലയുള്ള 12 ലക്ഷം ഓഹരികൾ കലാനിധി മാരന്റെയും ഭാര്യ കാവേരിയുടെയും പേരിലേക്ക് മാറ്റിയെന്നാണ് ദയാനിധിയുടെ പരാതി/ ഡയറക്ടർ ബോർഡിന്റെ അറിവോ സമ്മതമോ ഇല്ലാതെയായിരുന്നു ഈ നീക്കമെന്നും നോട്ടിസിൽ പറയുന്നു.
ദയാനിധിയുടെയും കലാനിധിയുടെ പിതാവായ മുരശൊലി മാരന്റെ മരണവും ഈ സമയത്തായിരുന്നു. പിതാവിന്റെ മരണപത്രം ഫോലുമില്ലാതെയാണ് ഓഹരികൾ കലാനിധി മാറ്റിയതെന്നാണ് ദയാനിധി ആരോപിക്കുന്നു.
കമ്പനിയിൽ ഒരൊറ്റ രൂപയുടെ പോലും ഓഹരിയില്ലാതിരുന്ന കലാനിധി ചുരുങ്ങിയ കാലം കൊണ്ട് 60 ശതമാനം ഓഹരികൾ സ്വന്തമാക്കിയത്. ഇതുമായി ബന്ധപ്പെട്ട് നിയമനടപടികൾ ശക്തമാക്കാനാണ് ആലോചന. 2023 വരെയുള്ള കാലയളവിൽ ഡിവിഡന്റായി 5,926 കോടി രൂപ കലാനിധി സ്വന്തമാക്കിയെന്നും ആരോപണമുണ്ട്. അതസമയം ദയാനാധി മാരന്‍റെ ആരോപണങ്ങള്‍ സണ്‍നെറ്റ് വർക്ക് നിഷേധിച്ചു. പ്രശ്നം കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്നും ഇത് കുടുംബപ്രശ്നം മാത്രമാണെന്നുമാണ് കമ്പനി നല്‍കുന്ന വിശദീകരണം.
Content Highlights- Will the Maran brothers Fight affect the Allu Arjun-Atlee movie and the SRH team?