കളിപ്പാട്ടങ്ങള്‍ വാങ്ങിക്കൂട്ടുന്ന മില്ലെനിയല്‍സും ജെന്‍സിയും; അറിയാം 'KIDULTING'

ഹാന്‍ഡ് ബാഗുകളുടെയും ഡിസൈനര്‍ പഴ്‌സുകളുടെയും സൈഡില്‍ തൂങ്ങിക്കിടക്കുന്ന ലബുബു പാവക്കുട്ടികളും ഹൃദയമിടിപ്പുള്ള ടെഡി ബിയറുകള്‍ക്കൊപ്പം കിടന്നുറങ്ങുന്നതുമെല്ലാം കിഡള്‍ട്ടിങ്ങിന്റെ ഭാഗമാണെന്നാണ് പറയുന്നത്.

Why should kids have all the fun? കുറച്ച് മുതിര്‍ന്നുപോയി എന്നുള്ളത് സത്യമാണ്. പക്ഷെ ഇപ്പോഴും കുട്ടിക്കാലത്തെപ്പോലെ പാമ്പും കോണിയും കളിക്കാനും ഊഞ്ഞാലാടാനും കുയിലിന്റെ കൂവലിനൊപ്പം കൂവാനും തോന്നുന്നുണ്ട്. ഈ വലിയ ശരീരവും വച്ചുകൊണ്ട് കുട്ടിക്കളിയുമായി നടന്നാല്‍ കാണുന്നവരെന്ത് പറയും എന്ന ചിന്തയാണോ പിറകോട്ട് വലിക്കുന്നത്. പക്ഷെ ചിലരാകട്ടെ കുട്ടിക്കാലത്തെ ഈ നൊസ്റ്റാള്‍ജിയ മനസ്സില്‍ കൊണ്ടുനടക്കാതെ ഗെയിമുകള്‍ കളിക്കുകയും കുട്ടികളുടെ കളിപ്പാട്ടങ്ങള്‍ വാങ്ങിക്കൂട്ടുകയും ചെയ്യുന്നുണ്ട്. ഈ പുതിയ ട്രെന്‍ഡിന്റെ പേരാണ് കിഡള്‍ട്ടിങ്! ഹാന്‍ഡ് ബാഗുകളുടെയും ഡിസൈനര്‍ പഴ്‌സുകളുടെയും സൈഡില്‍ തൂങ്ങിക്കിടക്കുന്ന ലബുബു പാവക്കുട്ടികളും ഹൃദയമിടിപ്പുള്ള ടെഡി ബിയറുകള്‍ക്കൊപ്പം കിടന്നുറങ്ങുന്നതുമെല്ലാം കിഡള്‍ട്ടിങ്ങിന്റെ ഭാഗമാണെന്നാണ് പറയുന്നത്.

കിഡള്‍ട്ടിങ്

പേരുസൂചിപ്പിക്കുന്നത് പോലെ കിഡള്‍ട്‌സ് എന്നുപറയുന്നത് അഡള്‍ട്‌സ് അതായത് മുതിര്‍ന്നവര്‍ കുട്ടികളുടേത് പോലുള്ള സന്തോഷങ്ങള്‍ ആസ്വദിക്കാന്‍ ഇഷ്ടപ്പെടുന്നതിനെയാണ് സൂചിപ്പിക്കുന്നത്. അതായത് കുട്ടിക്കാലത്തെ സുഖകരമായ പ്രവൃത്തികളിലേക്കുള്ള ഒരു തിരിച്ചുപോക്ക്. കുട്ടിക്കാലത്ത് കൊവിഡ് മഹാമാരിയുടെ തുടക്കകാലത്താണ് കിഡള്‍ട്ടിങ് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ തരംഗമാകുന്നത്. ലോക്ക്ഡൗണ്‍ കാലയളവില്‍ പലരും തങ്ങളുടെ കുട്ടിക്കാല വിനോദങ്ങളിലേക്ക് തിരിച്ചുപോയിരുന്നു. ലോക്ക്ഡൗണ്‍ പിന്നിട്ടപ്പോഴും ചിലര്‍ ആ സന്തോഷം തുടരാന്‍ തന്നെ തീരുമാനിക്കുകയും ചെയ്തു.

കിഡള്‍ട്ടിങ് എന്നത് ട്രെന്‍ഡ് ആയത് ഇപ്പോഴാണെങ്കിലും എണ്‍പതുകളില്‍ ഈ വാക്ക് പ്രയോഗിക്കപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 1985 ഓഗസ്റ്റില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഒരു ലേഖനത്തില്‍ ഈ വാക്ക് പ്രത്യക്ഷപ്പെട്ടിട്ടുണ്ടത്രേ. പിന്നെ എന്താണ് ഇതിലെ പ്രത്യേകത എന്ന് ചോദിച്ചാല്‍ കേവലം ഒരു ട്രെന്‍ഡിനപ്പുറത്തേക്ക് കിഡള്‍ട്ടിങ് മാറിക്കഴിഞ്ഞുവെന്നാണ്.

മാര്‍ക്കറ്റ് റിസര്‍ച്ച് കമ്പനി സിര്‍കാനയുടെ റിപ്പോര്‍ട്ട് പ്രകാരം കളിപ്പാട്ട മേഖലയില്‍ വന്‍വളര്‍ച്ചയാണ് ഇതുമൂലം ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ കളിപ്പാട്ട വിപണിയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന കളിപ്പാട്ട ഉപഭോക്താക്കളുടെ പ്രായം പരിശോധിച്ചാല്‍ അത് പതിനെട്ടിന് മുകളില്‍ പ്രായമുള്ളവരാണെന്ന് കമ്പനി ചൂണ്ടിക്കാണിക്കുന്നു. 5.5ശതമാനത്തിന്റെ വര്‍ധനവാണ് 18 മുകളില്‍ പ്രായമുള്ളവര്‍ക്കിടയിലെ കളിപ്പാട്ട വില്‍പനയില്‍ ഉണ്ടായിരിക്കുന്നത്. അതേസമയം കൗമാരക്കാര്‍ (1217 വയസ്സ്) 3.3% വളര്‍ച്ച കൈവരിച്ചു. ഇതിനു വിപരീതമായി, 2021 മുതല്‍ കുട്ടികള്‍ക്കുള്ള കളിപ്പാട്ട വില്‍പന ഗണ്യമായി കുറഞ്ഞു. 2024ലെ റിപ്പോര്‍ട്ട് പറയുന്നു.

യുഎസ് വിപണിയില്‍ കളിപ്പാട്ട വ്യവസായത്തില്‍ നിര്‍ണായക പ്രായവിഭാഗമായി കണക്കാക്കുന്നത് പതിനെട്ടും അതിന് മുകളില്‍ പ്രായമുള്ളവരെയുമാണ്. നൊസ്റ്റാള്‍ജിയ, കൂട്ടിവയ്ക്കാനുള്ള കൗതുകം, കുട്ടിക്കാലത്ത് നടക്കാതെ പോയ സ്വപ്‌നങ്ങളുടെ സാക്ഷാത്ക്കാരം, തുടങ്ങി ഇതിനുപിന്നില്‍ നിരവധി കാരണങ്ങളാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. കുട്ടികള്‍ ഗൗഡ്‌ജെറ്റ്‌സില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ മുതിര്‍ന്നവര്‍ തങ്ങളുടെ കുട്ടിക്കാലത്തേക്ക് തിരിച്ചുപോകാനുള്ള തയ്യാറെടുപ്പിലാണ്.

Content Highlights: Grown-Up Playtime: The Rise of Kidulting and Nostalgic Consumerism

To advertise here,contact us