2025 വര്‍ഷത്തിലാണ് നമ്മളെല്ലാവരും ഇപ്പോഴുളളത് അല്ലേ. എന്നാല്‍ ഇപ്പോഴും 2017ല്‍ തന്നെ നില്‍ക്കുന്ന ഒരു രാജ്യമുണ്ടെന്നു പറഞ്ഞാല്‍ ഒരു ആശ്ചര്യമൊക്കെ തോന്നും. എത്യോപ്യയാണ് എട്ട് വര്‍ഷം പിന്നിലുളള ആ രാജ്യം. എന്താണ് എത്യോപ്യയിലെ കലണ്ടറിനുളള പ്രത്യേകത, എന്തുകൊണ്ടാണ് അവിടുത്തെ ജനങ്ങള്‍ ഈ പ്രത്യേകതയുള്ള കലണ്ടര്‍ പിന്തുടരുന്നത്? ….അറിയാം ചില കലണ്ടര്‍ വിശേഷങ്ങള്‍.
കനിഷ്‌കന്റെ ഭരണകാലത്താണ് ഇന്ത്യയില്‍ ശകവര്‍ഷ കലണ്ടര്‍ വരുന്നത്.അതായത് 12 മാസം ഉള്ള കലണ്ടര്‍. കേരളത്തിലും നമ്മുടെ കാലാവസ്ഥയുമായി ബന്ധപ്പെടുത്തി 12 മാസമുള്ള കലണ്ടറുണ്ട് . ലോകത്താകമാനം സൗകര്യത്തിനായി എല്ലാവരും ഗ്രിഗോറിയന്‍ കലണ്ടറാണ് ഉപയോഗിക്കുന്നത്. 1582 ല്‍ പോപ്പ് ഗ്രിഗറി 13-ാമന്‍ ആണ് ഈ കലണ്ടര്‍ അവതരിപ്പിക്കുന്നത്. ലോകമാകമാനം ഗ്രിഗോറിയന്‍ കലണ്ടര്‍ തന്നെയാണ് വ്യാപിച്ച് കിടക്കുന്നതും. എന്നാല്‍ ലോകത്ത് 13 മാസമുള്ള ഒരു കലണ്ടര്‍ ഉള്ള രാജ്യമുണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ ?.
ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയിലാണ് 13 മാസമുള്ള കലണ്ടര്‍ ഉള്ളത്. 30 ദിവസങ്ങളുള്ള 12 മാസങ്ങളും ബാക്കി വരുന്ന ദിവസങ്ങള്‍ ചേര്‍ത്ത് ഒരു 13ാം മാസവുമാണ് ഈ കലണ്ടറിന്‍റെ പ്രത്യേകത, എല്ലാ നാല് വര്‍ഷവും കൂടുമ്പോഴും ഒരു അധിവര്‍ഷം വരും. 'ജീസ് കലണ്ടര്‍' എന്നാണ് ഈ ആഫ്രിക്കന്‍ കലണ്ടര്‍ അറിയപ്പെടുന്നത്. സെപ്തംബര്‍ മാസമാണ് മിക്കവാറും ജീസ് വര്‍ഷം ആരംഭിക്കുന്നത്. ലോകം ഇന്ന് 2025 ന്റെ പകുതിയില്‍ എത്തിനില്‍ക്കുമ്പോഴും എത്യോപ്യയില്‍ 2017 ആയിട്ടേ ഉളളൂ.
എത്യോപ്യയിലും എറിത്രയയുടെ ചില ഭാഗങ്ങളിലും ഉപയോഗിക്കുന്ന ഒരു സവിശേഷ കലണ്ടര്‍ സംവിധാനമാണ് എത്യോപ്യന്‍ കലണ്ടര്‍. മുന്‍കാല ഈജിപ്ഷ്യന്‍ കലണ്ടറിനെ അടിസ്ഥാനമാക്കിയുള്ള പുരാതന കോപ്റ്റിക് കലണ്ടറിനെ അടിസ്ഥാനപരമായി പിന്തുടരുന്ന ഒരു സൗര കലണ്ടറാണിത്. എത്യോപ്യയിലെ പുതുവര്‍ഷം 'എന്‍കുട്ടാഷ്' എന്നും അറിയപ്പെടാറുണ്ട്. സെപ്തംബര്‍ 11 ആണ് എത്യോപ്യന്‍ വര്‍ഷത്തിന്റെ ആരംഭം. (അല്ലെങ്കില്‍ ഗ്രിഗോറിയന്‍ അധിവര്‍ഷത്തിലെ 12 ന്). അതുകൊണ്ടാണ് എത്യോപ്യന്‍ കലണ്ടര്‍ ഗ്രിഗോറിയന്‍ കലണ്ടറിനേക്കാള്‍ ഏഴ് മുതല്‍ എട്ട് വര്‍ഷം പിന്നിലാകുന്നത്.
ഈ കലണ്ടര്‍ എത്യോപ്യക്കാര്‍ക്ക് വെറുമൊരു സമയ ക്രമീകരണ രീതിയേക്കാള്‍ അവരുടെ സാംസ്‌കാരികവും മതപരവുമായ ജീവതത്തോട് ചേർന്ന് നില്‍ക്കുന്നതാണ്. നൂറ്റാണ്ടുകളായി സംരക്ഷിക്കപ്പെടുന്ന സംസ്‌കാരവും പാരമ്പര്യവും ഒക്കെ ഇതില്‍ ഇഴചേര്‍ന്ന് കിടക്കുന്നു. ഈസ്റ്ററും ക്രിസ്മസും ഒക്കെ ഈ കലണ്ടര്‍ പ്രകാരമാണ് അവര്‍ ആഘോഷിക്കുന്നത്.
യേശുവിന്റെ ജനനത്തീയതി കണക്കാക്കുന്നതിലാണ് പ്രധാന വ്യത്യാസം, ലോകമെമ്പാടും ഡിസംബര്‍ 25 ന് ക്രിസ്മസ് ആഘോഷിക്കുമ്പോള്‍ , എത്യോപ്യക്കാര്‍ ലോകമെമ്പാടുമുള്ള നിരവധി ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ പള്ളികള്‍ക്കൊപ്പം ജനുവരി 7 ന് ക്രിസ്മസ് ആഘോഷിക്കുന്നു.
എന്നാല്‍ ആധുനിക കാലത്ത് അന്താരാഷ്ട്ര ബിസിനസിലും ആശയവിനിമയത്തിനും ഉപയോഗിക്കുന്ന ഗ്രിഗോറിയന്‍ കലണ്ടറുമായി എത്യോപ്യന്‍ കലണ്ടര്‍ സഹവര്‍ത്തിക്കുന്നുണ്ട്. എന്നിരുന്നാലും എത്യോപ്യയിലെ ഗവണ്‍മെന്റിന്റെ ദൈനംദിന ജീവിത പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഔദ്യോഗിക കലണ്ടര്‍ എത്യോപ്യന്‍ കലണ്ടറാണ്. ഈ ഇരട്ട കലണ്ടര്‍ സംവിധാനം ആഗോള സമൂഹവുമായി ഇടപഴകുന്നവര്‍ക്ക് വെല്ലുവിളി ഉയര്‍ത്താറുണ്ട്.
Content Highlights :13-month calendar, Christmas in January, year still 2017; Do you know this strange Ethiopian calendar ?