'സൗന്ദര്യ മത്സരമല്ലേ, എച്ച് ആർ സെമിനാർ അല്ലല്ലോ'; മില്ല മാ​ഗിക്ക് മറുപടിയുമായി സെലീന ജെയ്റ്റ്ലി

ഈ മേഖലയെ ആളുകൾ പൊതുവെ തെറ്റിദ്ധരിച്ചിരിക്കുകയാണെന്നും, സത്യാവസ്ഥ അങ്ങനെ അല്ലെന്നും ജെയ്റ്റ്ലി

മിസ് ഇംഗ്ലണ്ട് 2025, മില്ല മാഗിയ്‌ക്കെതിരെ ആഞ്ഞടിച്ച് മുൻ മിസ് ഇന്ത്യയും, മിസ് യൂണിവേഴ്‌സ് റണ്ണറപ്പും, യുഎൻ ഗുഡ്‌വിൽ അംബാസിഡറുമായ സെലീന ജെയ്റ്റ്‌ലി. മിസ് വേൾഡ് ഇന്ത്യ പരിപാടികളിൽ മാത്സരാർത്ഥികൾക്ക് ജോലിഭാരം കൂടുതലാണെന്നും, പ്രത്യേക രീതിയിലുള്ള വസ്ത്രങ്ങൾ ധരിക്കാൻ നിർബന്ധിക്കപ്പെട്ടു, മുതലെടുക്കാനുള്ള ശ്രമങ്ങൾ നടന്നു തുടങ്ങിയ മില്ലയുടെ ആരോപണങ്ങളെയാണ് സെലീന ശക്തമായി എതിർത്തത്.

മാഗി ഉന്നയിച്ച ആരോപണങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ജെയ്റ്റ്‌ലി. അന്താരാഷ്ട്ര സൗന്ദര്യ മത്സരങ്ങളെക്കുറിച്ചും, സ്വന്തം അനുഭവങ്ങളെക്കുറിച്ചുമെല്ലാം ഈ അവസരത്തിൽ ജെയ്റ്റ്‌ലി പരാമർശിച്ചു.

'പ്യൂർട്ടോ റിക്കോവിൽ വച്ച് നടന്ന മിസ് യൂണിവേഴ് മത്സരത്തിൽ പങ്കെടുത്ത എനിക്ക്, അത്തരം മത്സരങ്ങൾ നന്ദിയുടെയും പ്രൊഫഷണലിസത്തിന്റെയും വേദിയാണെന്ന് ഉറപ്പിച്ച് പറയാൻ കഴിയും.' ജെയ്റ്റ്‌ലി വ്യക്തമാക്കി. ഇത്തരം വേദികൾ ഒരിക്കലും ചെറുതല്ല, അവിടെ നടക്കുന്ന കാര്യങ്ങളും പ്രധാനപ്പെട്ടതാണ്. മൂന്നോ, നാലോ മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന പരിപാടികളിലായി പങ്കെടുക്കുമ്പോൾ മറ്റ് കാര്യങ്ങൾ ശ്രദ്ധിക്കാൻ എവിടെയാണ് സമയം. എന്നായിരുന്നു ജെയ്റ്റ്‌ലിയുടെ ചോദ്യം.

മാഗിയ്ക്ക് അത്തരമൊരു അനുഭവമുണ്ടായതിൽ സങ്കടമുണ്ടെന്നും, എന്നാൽ ഈ മേഖലയെ ആളുകൾ പൊതുവെ തെറ്റിദ്ധച്ചിരിക്കുകയാണെന്നും, സത്യാവസ്ഥ അങ്ങനെ അല്ലെന്നും ജെയ്റ്റ്ലി വ്യക്തമാക്കി.

'എല്ലാ പരിപാടികൾക്കും ഓരോ സ്‌പോൺസർമാർ ഉണ്ടായിരിക്കും. അവർ പലവിധത്തിലുള്ള വസ്ത്രങ്ങളണിയാൻ ആവശ്യപ്പെടുന്നത് സ്വാഭാവികമാണ്. ഇത് മത്സരത്തിന്റെ ഭാഗമായി കാണണം. പങ്കെടുക്കുന്നത് സൗന്ദര്യ മത്സരത്തിലല്ലേ.. എച്ച്ആർ സെമിനാർ അല്ലല്ലോ.' എന്നും ജെയ്റ്റ്‌ലി പറഞ്ഞു.Content Highlight; ‘It’s a Beauty Pageant, Not an HR Seminar’: Celina Jaitly Hits Back at Miss England’s Allegations

To advertise here,contact us