വമ്പന്‍ പദ്ധതിയുമായി സൗദി അറേബ്യയും ഈജിപ്തും; ഈജിപ്തിലേക്ക് 32 കി.മീ കടലിന് മുകളിലൂടെ പാലം

ഏഷ്യയെയും ആഫ്രിക്കയെയും തമ്മില്‍ പാലം മുഖേനെ ബന്ധിപ്പിക്കുന്ന പദ്ധതി ഒരുങ്ങുകയാണ്

icon
dot image

ഏഷ്യയേയും ആഫ്രിക്കയേയും തമ്മില്‍ പാലം മുഖേനെ ബന്ധിപ്പിക്കാനുളള വലിയ ഒരു പദ്ധതി നിര്‍മ്മിക്കാനൊരുങ്ങുകയാണ് സൗദി അറേബ്യയും ഈജിപ്തും. ചെങ്കടലിന് കുറുകെ പാലം നിര്‍മ്മിക്കാനാണ് പദ്ധതി. പദ്ധതി ഇപ്പോള്‍ അന്തിമ ഘട്ടത്തിലാണുളളത്. 'മോസസ് ബ്രിഡ്ജ് അല്ലെങ്കില്‍ കിംഗ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് ബ്രിഡ്ജ്' എന്നപേരില്‍ 400 കോടി ഡോളര്‍ മുടക്കിയായിരിക്കും ഈ പദ്ധതി നടപ്പിലാക്കുക.

വ്യാപാര ടൂറിസം മേഖലയിലെ നിര്‍ണ്ണായക കാല്‍വയ്പ്പായി മാറുമെന്നാണ് ഈ പദ്ധതിയെക്കുറിച്ച് കരുതുന്നത്. ഈജിപ്തിന്റെ സിനായ് ഉപദ്വീപിലെ ഷര്‍ം-ഷെയ്ഖിന്റെയും സൗദി അറേബ്യയിലെ റാസ് അല്‍ഷെയ്ഖ് ഹമീദിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പദ്ധതിയാണിത്. ഈജിപ്തില്‍ നിന്നും മക്കയിലേക്കുള്ള തീര്‍ഥാടന യാത്രയും ഇതിലൂടെ എളുപ്പത്തില്‍ സാധ്യമാകും.

Image

2016ല്‍ സൗദി അറേബ്യയുടെ രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് ഈജിപ്ത് സന്ദര്‍ശിച്ചപ്പോഴാണ് ഇത്തരം ഒരു പദ്ധതിയെക്കുറിച്ച് ആദ്യം പ്രഖ്യാപിക്കുന്നത്. ആഫ്രിക്കയേയും ഏഷ്യയേയും ബന്ധിപ്പിക്കുന്ന ഈ ചരിത്രപരമായ പദ്ധതി രണ്ട് ഭൂഖണ്ഡങ്ങള്‍ തമ്മിലുളള വ്യാപാരത്തിന് ഏറെ ഗുണം ചെയ്യും. എന്നാണ് പദ്ധതിയെക്കുറിച്ച് സല്‍മാന്‍ ബിന്‍ അസീസ് പറഞ്ഞത്.

1988 മുതല്‍ ഇത്തരം ഒരു പദ്ധതി ചര്‍ച്ചയില്‍ ഉണ്ടായിരുന്നു എങ്കിലും പല തടങ്ങള്‍ മൂലം പദ്ധതി വൈകുകയായിരുന്നു. എന്നാല്‍ പദ്ധതിയുടെ ആസൂത്രണം പൂര്‍ത്തിയായതായും ഏത് സമയത്തും നിര്‍മ്മാണം ആരംഭിക്കാന്‍ തയ്യാറാണെന്നും ഈജിപ്ത് ഗതാഗതമന്ത്രി കമാല്‍ അല്‍-വസീര്‍ പ്രഖ്യാപിച്ചിരുന്നു.

Content Highlights :The 'Moses Bridge or King Salman bin Abdulaziz Bridge' project, which will connect Asia and Africa through a bridge, is being prepared

To advertise here,contact us
To advertise here,contact us
To advertise here,contact us