ഒമാനിലെ സൊഹാറിൽ ഇന്ന് പുലർച്ചെ ഇറാന്റെ ഡ്രോൺ ആക്രമണം. രണ്ട് ഡ്രോണുകളും വെടിവെച്ചിട്ടുവെന്നാണ് ഒമാൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആക്രമണത്തിൽ രണ്ട് പ്രവാസികൾ കൊല്ലപ്പെടുകയും മറ്റുള്ളവർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഒമാൻ സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.
സോഹാർ ഇൻഡസ്ട്രിയൽ ഏരിയയിലാണ് ഒരു ഡ്രോൺ വീണത്. ഇതിനേതുടർന്നാണ് രണ്ട് പ്രവാസികൾ മരിക്കുകയും മറ്റുള്ളവർക്ക് പരിക്കേൽക്കുകയും ചെയ്തത്. രണ്ടാമത്തെ ഡ്രോൺ വിലായത്തിലെ ഒരു തുറന്ന സ്ഥലത്താണ് വീണത്. ഇതിൽ ആർക്കും പരിക്കേറ്റിട്ടില്ല. സെക്യൂരിറ്റി സംഘങ്ങൾ സംഭവങ്ങളോട് പ്രതികരിക്കുകയും സാഹചര്യം കൈകാര്യം ചെയ്യുന്നത് തുടരുകയും ചെയ്യുകയാണ്. അതിനിടെ ഡ്രോണുകളെ ചുറ്റിപ്പറ്റിയുള്ള സാഹചര്യങ്ങൾ നിർണ്ണയിക്കാൻ അന്വേഷണം നടക്കുകയാണ്.
പൗരന്മാരോടും താമസക്കാരോടും ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കാനും സംഭവങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങളോ കിംവദന്തികളോ പ്രചരിപ്പിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാനും ഉദ്യോഗസ്ഥർ അഭ്യർത്ഥിച്ചു. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് മാത്രം വിവരങ്ങൾ നേടേണ്ടതിന്റെ പ്രാധാന്യവും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
അതിനിടെ സെൻട്രൽ ദുബായിൽ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് ഡ്രോൺ ആക്രമണം തടയുന്നതിനിടെ അവശിഷ്ടങ്ങൾ വീണ് കെട്ടിടത്തിന് കേടുപാട് ഉണ്ടായി. കെട്ടിടത്തിന്റെ മുൻഭാഗത്ത് ചെറിയ നാശനഷ്ടങ്ങൾ സംഭവിച്ചു. എന്നാൽ സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
Content Highlights: An Iranian drone attack in Sohar, Oman, has resulted in the death of two expatriates. Authorities are investigating the incident.