ഇറാനെതിരെ ഇസ്രയേലും അമേരിക്കയും നടത്തുന്ന സൈനിക നടപടികള്‍ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ഒമാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദി. യുദ്ധം നിര്‍ത്താന്‍ ആഗോള സമ്മര്‍ദ്ദം വേണമെന്നും അദ്ദേഹം പറഞ്ഞു. മസ്‌കറ്റിൽ ചേര്‍ന്ന ഉന്നത തല ഉന്നതതല നയതന്ത്ര യോഗത്തിലാണ് യുദ്ധം അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകത വിദേശകാര്യ മന്ത്രി ആവര്‍ത്തിച്ചത്.
യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങളല്ലാത്ത യൂറോപ്യന്‍ രാജ്യങ്ങള്‍, അമേരിക്ക, ബ്രസീല്‍, തുര്‍ക്കി എന്നിവിടങ്ങളില്‍ നിന്നുള്ള അംബാസഡര്‍മാരുള്‍പ്പെടെ ഉന്നത തല യോഗത്തില്‍ പങ്കെടുത്തു.ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങള്‍, ഇറാഖ്, ജോര്‍ദാന്‍, ഈജിപ്ത് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികളുമായും വിദേശകാര്യ മന്ത്രി കൂടിക്കാഴ്ച നടത്തി.
Content Highlights: Oman’s Foreign Minister has called for the immediate end to attacks on Iran by Israel and the United States, urging de-escalation amid rising tensions in West Asia.