വ്യക്തിഗത ആദായനികുതി ഏർപ്പെടുത്താനൊരുങ്ങി ഒമാൻ; നികുതിദായകര്‍ ആരൊക്കെ? വിവരങ്ങൾ ഇങ്ങനെ

നിലവില്‍ വ്യക്തികളില്‍ നിന്നും 5 ശതമാനം നികുതി പിരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്

ഒമാനില്‍ വ്യക്തിഗത ആദായനികുതി നിലവില്‍ കൊണ്ടുവരാനൊരുങ്ങി അധികൃതര്‍. വിഷന്‍ 2040 എന്ന പദ്ധതി പ്രകാരമാണ് പുതിയ തീരുമാനം. സാമ്പത്തിക വൈവിധ്യവത്കരണം, സാമ്പത്തിക സുസ്ഥിരത തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് വിഷന്‍ 2040 പദ്ധതി ആരംഭിക്കാനൊരുങ്ങുന്നത്. 2028 ജനുവരി ഒന്ന് മുതലാണ് ചരിത്രപരമായ വ്യക്തിഗത ആദായനികുതി നിയമം ഒമാനില്‍ നിലവില്‍ വരിക. നിലവില്‍ വ്യക്തികളില്‍ നിന്നും 5 ശതമാനം നികുതി പിരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

നികുതി ദായകര്‍ ആരെല്ലാം

എല്ലാ പൗരന്മാരും നികുതി നല്‍കേണ്ടതില്ല. പ്രതിവര്‍ഷം 42,000 ഒമാന്‍ റിയാലില്‍ അധികം വരുമാനമുള്ളവരാണ് അഞ്ച് ശതമാനം നികുതി നൽകേണ്ടി വരിക. നിലവിലെ കണക്കുകള്‍ പ്രകാരം ഒമാന്‍ ജനസംഖ്യയുടെ 99 ശതമാനത്തെയും നികുതി ബാധിക്കില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

നികുതി ഇളവുകള്‍

  • നിശ്ചിത വലുപ്പത്തിൽ കുറവുള്ള വീടിന്റെ വില്‍പനയിൽ നിന്ന് ലഭിക്കുന്ന തുകയ്ക്ക്, ഒരു തവണത്തേക്ക് ടാക്‌സ് നൽകേണ്ടതില്ല.
  • ഒരാളിൽനിന്ന് വാങ്ങി രണ്ടാമത് മറ്റൊരാൾക്ക് വിൽക്കുന്ന ( സെക്കന്റ് ഹാൻഡ്) വീട്ടിൽ നിന്ന് ലഭിക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്തില്ല.
  • പാരമ്പര്യ സ്വത്തിൽ ഏർപ്പെടുത്തുന്ന നികുതിക്ക് ഇളവുകൾ ഉണ്ടായിരിക്കും.
  • നിശ്ചിത വലിപ്പത്തിൽ കുറവുള്ള വീടുകൾ നിർമ്മിക്കുകയോ, വാങ്ങുകയോ ചെയ്യുന്നതിന് നൽകുന്ന ധനസഹായത്തിന് പലിശയിൽ ഇളവ് ചെയ്ത് നൽകും (ഒറ്റത്തവണത്തേക്ക് മാത്രം).
  • വിദ്യാഭ്യാസ, ആരോഗ്യപരമായ കാര്യങ്ങളുടെ ചെലവ് കുറയ്ക്കും.

Content Highlight; Personal Income Tax in Oman: Key Facts You Should Know

To advertise here,contact us