കുവൈറ്റ് സിറ്റി: കുവൈറ്റില് പരിസ്ഥിതി നിയമം കര്ശനമാക്കാന് എന്വയോണ്മെന്റ് പബ്ലിക് അതോറിറ്റി. പാരിസ്ഥിതിക ലംഘനം ഗുരുതര കുറ്റകൃത്യമായാണ് രാജ്യത്ത് കണക്കാക്കുന്നത്. നിയമം ലംഘിക്കുന്നവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കാനാണ് എൻവയൺമെന്റ് അതോറിറ്റിയുടെ തീരുമാനം.
പക്ഷികളെയും മൃഗങ്ങളെയും വേട്ടയാടിയാല് പിഴ ചുമത്തുമെന്ന് അധികൃതര് അറിയിച്ചു. 250 ദിനാറായിരിക്കും പിഴയായി ചുമത്തുക. സ്കൂൾ, സർവകലാശാല തുടങ്ങിയ ഇടങ്ങളിൽ വെച്ച് പുകവലിച്ചാൽ പിഴയായി 50 ദിനാർ മുതൽ 100 ദിനാർ വരെയും ഈടാക്കും. ശീതകാല ക്യാമ്പുകൾ നടത്തുന്ന പ്രദേശങ്ങളിൽ മാലിന്യം കത്തിക്കാനോ മണ്ണുകുഴിക്കാനോ സിമന്റ് ഉപയോഗിച്ചുള്ള നിർമാണ പ്രവർത്തനങ്ങൾക്കോ അനുമതിയില്ല. പരിസര പ്രദേശങ്ങളിലെ സസ്യങ്ങളും മരങ്ങളും പിഴുതെറിഞ്ഞാലും പിഴകിട്ടും.
എമിറേറ്റ്സ് വിമാനം ആകാശച്ചുഴിയില്പ്പെട്ടു; യാത്രക്കാര്ക്കും ക്രൂ അംഗങ്ങള്ക്കും പരിക്കേറ്റു
പരിസ്ഥി സംരക്ഷണ നിയമങ്ങൾ എല്ലാവരും പാലിക്കണമെന്നും നിയമ ലംഘനം കണ്ടെത്തിയാൽ ബന്ധപ്പെട്ടവരെ അറിയിക്കണമെന്നും അധികൃതർ അറിയിച്ചു. നടപടികൾ കർശനമാക്കുന്നത് നിയമത്തെ ബഹുമാനിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുമെന്നും നിയമലംഘനങ്ങൾ തടയാൻ സഹായകമാകുമെന്നുമാണ് പ്രതീക്ഷ.