ബഹ്‌റൈനിൽ മനുഷ്യക്കടത്ത് കേസിൽ പ്രതിയെ ക്രിമിനൽ വിചാരണക്കായി ഉൾപ്പെടുത്തി

2025 ഒക്ടോബർ ഏഴിന് ഹൈക്രിമിനൽ കോടതിയിൽ വാദം കേൾക്കും.

ബഹ്‌റൈനിൽ നിർബന്ധിത തൊഴിൽ, ലൈംഗിക ചൂഷണം എന്നിവ ഉൾപ്പെടുന്ന മനുഷ്യക്കടത്ത് കേസിൽ പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം പൂർത്തിയാക്കിയതായും ഏഷ്യൻ വംശജനായപ്രതിയെ ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്യാൻ ഉത്തരവിട്ടതായും മനുഷ്യക്കടത്ത് പ്രോസിക്യൂഷൻ മേധാവിയായ അറ്റോർണി ജനറൽ അറിയിച്ചു. 2025 ഒക്ടോബർ ഏഴിന് ഹൈക്രിമിനൽ കോടതിയിൽ വാദം കേൾക്കും.

ബഹ്‌റൈനിലേക്ക് ജോലിക്കായി വന്നതാണെന്നും ജോലിസ്ഥലത്ത് ജോലി ചെയ്തിരുന്നതായും കാണിച്ച് ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസിലെ ആന്റി-ട്രാഫിക്കിംഗ് ഇൻ പേഴ്‌സൺസ് ഡിപ്പാർട്ട്‌മെന്റിൽ നിന്ന് പബ്ലിക് പ്രോസിക്യൂഷന് റിപ്പോർട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പാസ്‌പോർട്ടുകൾ കണ്ടുകെട്ടിയിരുന്നു. ഇരയുടെ സ്വാതന്ത്ര്യം പരിമിതപ്പെടുത്തി, നിർബന്ധിത ജോലിയിൽ ചൂഷണം ചെയ്തു, അവധിയില്ലാതെ നീണ്ട ജോലി സമയം നൽകി, ജോലിയുടെ സ്വഭാവത്തിന് വിരുദ്ധമായ സാഹചര്യങ്ങളിലും അവരെ ലൈംഗിക ചൂഷണത്തിനും വിധേയരാക്കി എന്നി കാര്യങ്ങളുടെ അടിസ്ഥാനത്തിൽ റിപ്പോർട്ട് ലഭിച്ചയുടനെ പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം ആരംഭിച്ചതായി അറ്റോർണി ജനറൽ അറിയിച്ചു.

ഇരകളായ രണ്ട് പേരുടെയും മൊഴികൾ കേട്ടതിന്റെ അടിസ്ഥാനത്തിൽ ഇരയെ നാഷണൽ കമ്മിറ്റി ടു കോംബാറ്റ് ട്രാഫിക്കിംഗ് ഇൻ പേഴ്‌സൺസ് കമ്മിറ്റിയുമായി ബന്ധപ്പെട്ട ഷെൽട്ടറിൽ പാർപ്പിക്കാൻ ഉത്തരവിട്ടു. പ്രതിയെ ചോദ്യം ചെയ്യുകയും അന്വേഷണം പൂർത്തീകരിക്കുന്നതുവരെ കസ്റ്റഡിയിൽ വിടുകയും ചെയ്തു. പോലീസ് അന്വേഷണത്തിൽ പ്രതിയുടെ പങ്ക് സ്ഥിരീകരിച്ചു. അന്വേഷണങ്ങൾ പൂർത്തിയാക്കി പ്രതിക്കെതിരായ തെളിവുകൾ പരിശോധിച്ച ശേഷം, പ്രതിയെ കസ്റ്റഡിയിലുള്ള ക്രിമിനൽ വിചാരണക്കായി ഉൾപ്പെടുത്തി.

Content Highlights: Bahrain: Suspect in human trafficking case brought to trial

To advertise here,contact us