ഇൻ ഗോസ്റ്റ് ഹൗസ് ഇൻ, അടി കപ്യാരേ കൂട്ടമണി, രോമാഞ്ചം, പ്രകമ്പനം, ഹലോ മമ്മി തുടങ്ങിയ സിനിമകള്‍ പോലെ പ്രേക്ഷകരെ പേടിപ്പിച്ച് ചിരിപ്പിക്കാൻ പാകത്തിന് വീണ്ടുമൊരു ചിത്രം തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. മഹാരാജ ഹോസ്റ്റൽ എന്ന ചിത്രത്തിന്റെ ആദ്യ പ്രദർശനം കഴിയുമ്പോൾ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സോഷ്യൽ മീഡിയ താരങ്ങളായ അഖിൽ എൻആര്‍ഡി, അഖിൽ ഷാ, .ശരത്ത്, സന്ദീപ് എന്നിവരുടെ ആദ്യ സിനിമയ്ക്ക് കയ്യടികൾ ലഭിക്കുന്നുണ്ട്.
മൂവരുടെയും അഭിനയത്തിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. സിനിമയിലെ ഹൊറർ എലമെന്റുകൾക്കും ഹ്യൂമറിനും നല്ല വരവേൽപ്പാണ് ലഭിക്കുന്നത്. ഫാഷന്‍റേയും രുചിയുടേയും ഫ്രീഡത്തിന്‍റേയും ചിക്സിന്‍റേയും ചില്ലിങ്ങിന്‍റേയും ലോകത്തെത്താൻ എഞ്ചിനീയറിംഗ് പഠനം തിരഞ്ഞെടുക്കുന്ന കുറച്ച് കൂട്ടുകാരും അവർ ഒപ്പിക്കുന്ന രസകരമായ സംഭവങ്ങളും അതിനിടയിലെത്തുന്ന ഒരു അപ്രതീക്ഷിത അതിഥിയുമൊക്കെയായാണ് സിനിമ സഞ്ചരിക്കുന്നത്. ചിത്ര നായർ, സജിൻ ചെറുകയിൽ, ആൻ മരിയ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങളായെത്തുന്നത്. നഗരത്തിലെ പ്രേതാലയം പോലെയുള്ള ഒരു ഹോസ്റ്റലിന്‍റെയും അവിടുത്തെ എംജിആർ എന്ന ഹോസ്റ്റൽ വാർഡന്‍റേയും അവിടെ താമസിക്കാനെത്തുന്ന സുഹൃത്തുക്കളുടേയും സംഭവ ബഹുലമായ കഥയാണ് ചിത്രം പറയുന്നത്.
ചാരുചിത്ര പ്രൊഡക്ഷൻസ്, മധുമിത പ്രൊഡക്ഷൻസ് & മൺസൂൺ ടെയിൽസ് എന്നീ ബാനറുകളിൽ കരുമുരു രഘുരാമു, ചാർവാക ബ്രഹ്മണപ്പള്ളി, രമ്യ വെമൂലപടി, രാഹുൽ മൊപിദേവി, സായ് പ്രകാശ് ഭുവനഗിരി എന്നിവർ ചേർന്നാണ് സിനിമയുടെ നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത്. രചന, സംവിധാനം: ചാരു വാക്കൻ, ഛായാഗ്രഹണം & എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: അഷ്കർ, സംഗീതം: അശ്വിൻ റാം, എഡിറ്റിംഗ്: നിതീഷ് മിശ്ര, സംഭാഷണം: രാജ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: ശാലിനി നമ്പു, ലൈൻ പ്രൊഡ്യൂസർ: വിജയ് പിഡാപ്പ, സന്ദീപ് മന്ത്രാല, മേക്കപ്പ്: റഷീദ് അഹമ്മദ്, ആർട്ട് ഡയറക്ടർ: വേലു വാഴയൂർ, അഡീഷണൽ സ്ക്രീൻ പ്ലേ: അഷ്കർ അലി, രാജ, അമാൻ മെഹർ, ഗാനരചന: ജിഷ്ണു എം നായർ, ഹരിത ഹരിബാബു, കോസ്റ്റ്യൂം: സരിത സുഗീത്, പ്രൊജക്ട് ഡിസൈനർ: ശശി പൊതുവാൾ, സ്റ്റണ്ട്: അഷ്റഫ് ഗുരുക്കൾ, സൗണ്ട് ഡിസൈൻ ആൻഡ് ഫൈനൽ മിക്സ്: ഷൈജു എം, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ഡുഡു ദേവസി, സ്റ്റിൽസ്: കാഞ്ചൻ, ടൈറ്റിൽ പബ്ലിസിറ്റി ഡിസൈൻ: അജിൻ മേനക്കാത്ത്, സൂരജ് സൂരൻ, പിആർഒ: ആതിര ദിൽജിത്ത്.
Content Highlights: Maharaja Hostel has made a positive impression on audiences following its theatrical release. Viewers have praised the film's entertaining mix of comedy and horror, engaging performances and enjoyable storytelling, generating strong word-of-mouth and an encouraging response from moviegoers.