ഹിറ്റ് മമ്മൂട്ടി ചിത്രം റോഷാക്കിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം ആണ് ഐ നോബഡി. ബാങ്ക് മോഷണത്തെ ചുറ്റിപ്പറ്റി നടക്കുന്ന ഹീസ്റ്റ് ഴോണറിൽ എത്തുന്ന സിനിമയാകും ഐ നോബഡി എന്നാണ് ടീസർ നൽകുന്ന സൂചന. കിടിലൻ ഫൈറ്റ് രംഗങ്ങളും ചിത്രത്തിൽ ഉണ്ടാകും. ജൂലൈ 9 ന് ചിത്രം ആഗോളതലത്തിൽ റീലീസ് ചെയ്യും. സിനിമയുടെ ഴോണറിനെക്കുറിച്ച് മനസുതുറക്കുകയാണ് പൃഥ്വിരാജ്.
'ഒറ്റ ഴോണറിൽ ഒതുക്കാൻ കഴിയുന്ന സിനിമയല്ല ഐ നോബഡി. എല്ലാ അഞ്ച് മിനിട്ടിലും സിനിമയുടെ ഴോണർ ഷിഫ്റ്റ് ആകും. നമുക്ക് പരിചിതമായ എല്ലാ ഴോണറുകളിലൂടെയും കടന്നുപോകുന്ന എന്നാൽ അത്ര പരിചിതമല്ലാത്ത രീതിയിൽ കഥ പറയുന്ന സിനിമയാണ് ഐ നോബഡി. ഞാൻ ഏറ്റവും കൂടുതൽ സിനിമയിൽ എന്ജോയ് ചെയ്തത് ഇതിലെ ഡ്രാമയാണ്. ഒരുപാട് സമയവും പൈസയും ആക്ഷന് വേണ്ടി ചെലവാക്കിയിട്ടുണ്ട്. യാനിക്ക് ബെൻ എന്ന സ്റ്റണ്ട് കൊറിയോഗ്രാഫർക്കൊപ്പം ഒരുപാട് നാൾ ഞാൻ വർക്ക് ചെയ്തു. ഒരു മലയാള സിനിമയ്ക്ക് അയാൾ ഏറ്റവും കൂടുതൽ വർക്ക് ചെയ്തതും ഈ സിനിമയ്ക്ക് വേണ്ടിയാകും. പക്ഷേ ഐ നോബഡിയെ ഒരു ആക്ഷൻ സിനിമയെന്ന വിളിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല', പൃഥ്വിയുടെ വാക്കുകൾ.
ഇ4 എക്‌സ്‌പെരിമെന്റസിന്റെ ബാനറില്‍ സുപ്രിയ മേനോനും മുകേഷ് ആര്‍ മേത്തയും സി വി സാരഥിയും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ട്രെന്‍ഡ് സെറ്റര്‍ സംഗീത സംവിധായകന്‍ ജേക്സ് ബിജോയ്- പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഇറങ്ങുന്ന ചിത്രമെന്ന പ്രത്യേകതയും ഐ നോബഡിക്കുണ്ട്. ബോളിവുഡിലെ ഏറ്റവും വലിയ ഹിറ്റ് സിനിമകളിലൊന്നായ ധുരന്ധര്‍ ചിത്രത്തില്‍ ഗാനമാലപിച്ച സുധീര്‍ യദുവംശി പാടുന്ന ഒരു ഗാനവും ഐ നോബഡിയില്‍ ഉണ്ടെന്നുള്ളതാണ് മറ്റൊരു ഹൈലൈറ്റ്. നിലവാരത്തിന്റെയും സിനിമാറ്റിക് അനുഭവത്തിന്റെയും ഉറപ്പായി മാറിയിരിക്കുന്ന ജേക്ക്‌സ് ബിജോയ് - പ്രിഥ്വിരാജ് കൂട്ടുക്കെട്ട് ഇത്തവണയും ട്രെന്‍ഡ് സൃഷ്ടിക്കുമെന്നാണ് പ്രേക്ഷക പ്രതീക്ഷ.
. @PrithviOfficial on #iNobody genre ⚡️Action sequences will be 🔥 pic.twitter.com/YNB6PmEPU7
അശോകന്‍, വിജയരാഘവന്‍, മധുപാല്‍, ശങ്കര്‍ രാമകൃഷ്ണന്‍, നക്ഷത്ര, ഐറാ, നിഷാന്ത് സാഗര്‍, നന്ദു, നൗഷാദ് ബോംബെ, ജിജോയ് രാജഗോപാല്‍, ഖാലിദ് റഹ്‌മാന്‍, സഞ്ജു ശിവറാം, സുധി കോപ്പ, ബീന ചന്ദ്രന്‍, സന അല്‍താഫ്, കൃഷ്ണന്‍ ബാലകൃഷ്ണന്‍, ദിനേശ് ആലപ്പുഴ, റോണി വര്‍ഗീസ്, മനോജ് കെ യൂ, ഇര്‍ഷാദ് അലി, സുധി കോഴിക്കോട്, മഹേന്ദ്രന്‍, ആല്‍ബിന്‍ അലക്‌സ്, ജിതിന്‍ മദനന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
Content Highlights: Prithviraj reveals that the film constantly shifts genres every few minutes, offering a unique cinematic experience. He also highlights the significant time, effort, and budget invested in crafting its action sequences