കൊച്ചി: മോഹൻലാലിന് ലഭിച്ച ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരത്തിൽ സന്തോഷം പങ്കുവെച്ച് നടി ഉർവശി. ഈ വർഷം കേട്ടതിൽ ഏറ്റവും സന്തോഷമുള്ള വാർത്തയാണിതെന്നും ഒത്തിരി സന്തോഷമുണ്ടെന്നും ഉർവശി റിപ്പോർട്ടറിനോട് പറഞ്ഞു.
സിനിമയ്ക്കായി ഒത്തിരി കഠിനാധ്വാനം ചെയ്യുകയും അർപ്പണബോധത്തോടെ പ്രവർത്തിക്കുകയും ചെയ്യുന്ന കലാകാരന്മാരെ അംഗീകരിക്കുമ്പോഴുണ്ടാകുന്ന സന്തോഷം വളരെ വലിയതാണെന്നും ഉർവശി വ്യക്തമാക്കി. സേതുവേട്ടന് അവാർഡ് കിട്ടിയാൽ സുലുവിന് സന്തോഷമാകാതിരിക്കുമോ എന്നും മിഥുനം ചിത്രത്തിലെ ഇരുവരുടേയും കഥാപാത്രത്തെ ഓർത്തെടുത്ത് ഉർവശി പറഞ്ഞു.
ഇന്ത്യന്‍ ചലച്ചിത്ര മേഖലയിലെ പരമോന്നത പുരസ്‌കാരമാണ് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം. 2023 ലെ പുരസ്‌കാരത്തിനാണ് മോഹന്‍ലാല്‍ അര്‍ഹനായത്. സെപ്തംബര്‍ 23 നടക്കുന്ന ദേശീയ പുരസ്‌കാര വിതരണ ചടങ്ങില്‍ വെച്ച് പുരസ്‌കാരം സമ്മാനിക്കും. അടൂർ ഗോപാലകൃഷ്ണന് ശേഷം ദാദാസാഹേബ് പുരസ്കാരം ലഭിക്കുന്ന മലയാളിയാണ് മോഹൻലാൽ.
ഇന്ത്യന്‍ ചലച്ചിത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ദാദാസാഹേബ് ഫാല്‍ക്കെയുടെ സ്മരണാര്‍ത്ഥം 1969 മുതല്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ ചലച്ചിത്ര പുരസ്‌കാരമാണ് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം. 2004ലാണ് അടൂര്‍ ഗോപാലകൃഷ്ണന് ഈ പുരസ്‌കാരം ലഭിക്കുന്നത്.
Content Highlights: Actress Urvashi reacts on Dadasaheb Phalke Award of Mohanlal