പഞ്ചാബി ഹൗസ്, പട്ടാഭിഷേകം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ ഉൾപ്പടെ പ്രിയ നായികയായി മാറിയ നടിയാണ് മോഹിനി. തമിഴിലും തെലുങ്കിലുമെല്ലാം മോഹിനി മികച്ച വേഷങ്ങൾ ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ കണ്മണി എന്ന തമിഴ് സിനിമയുടെ സെറ്റിൽ വെച്ച് തനിക്ക് ഉണ്ടായ ദുരനുഭവം പങ്കുവെക്കുകയാണ് നടി. ഗാന രംഗത്തിൽ വളരെ എക്സ് പോസിംഗായ വസ്ത്രം നിർബന്ധിച്ച് ധരിപ്പിച്ചെന്ന് പറയുകയാണ് നടി.
1994 ൽ ആർ കെ സെൽവമണി സംവിധാനത്തിൽ വിജയകാന്ത് നായകനായ ചിത്രമാണ് കണ്മണി. സിനിമയിൽ പ്രശാന്തിന്റെ നായികയായിട്ടാണ് മോഹിനി സിനിമയിൽ അഭിനയിച്ചത്. ചിത്രത്തിലെ 'ഉടൽ തഴുവ' എന്ന ഗാനരംഗത്തിലെ വസ്ത്രമാണ് തന്നെ കൊണ്ട് നിർബന്ധിച്ച് ധരിപ്പിച്ചതെന്ന് മോഹിനി പറഞ്ഞു. ആ വസ്ത്രത്തിൽ അസ്വസ്ഥത പ്രകടിപ്പിച്ചിട്ടും തന്നെ നിർബന്ധിച്ച് ആ ഗാന രംഗത്തിൽ അഭിനയിപ്പിച്ചുവെന്നും മോഹിനി കൂട്ടിച്ചേർത്തു. അവൾ വികടന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'എന്റെ അസ്വസ്ഥതയെക്കുറിച്ച് നിർമ്മാതാക്കളോട് ആവർത്തിച്ച് പറഞ്ഞിട്ടും ആ സിനിമയിലെ ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിക്കാൻ സമ്മർദ്ദം ചെലുത്തി. സിനിമയുടെ ബിസിനസ്സിൽ നഷ്ടം വരുമെന്ന് കാണിച്ച് പിന്നീട് മനസില്ലാ മനസോടെ അഭിനയിക്കുകയായിരുന്നു. സംവിധായകൻ ആർ കെ സെൽവമണിയാണ് പാട്ട് സീനിൽ സ്വിമ്മിങ് പൂൾ സീക്വൻസ് പ്ലാൻ ചെയ്തത്. ഞാൻ ആ രംഗം ചെയ്യാൻ വിസമ്മതിച്ചു, ഷൂട്ടിംഗ് പകുതി ദിവസത്തേക്ക് നിർത്തിവച്ചു. എനിക്ക് നീന്താൻ പോലും അറിയില്ലെന്ന് ഞാൻ വിശദീകരിക്കാൻ ശ്രമിച്ചു! പുരുഷ ഇൻസ്ട്രക്ടർമാരുടെ മുന്നിൽ പാതി വസ്ത്രം ധരിക്കാൻ എനിക്ക് ബുദ്ധിമുട്ടായിരുന്നു. അക്കാലത്ത്, സ്ത്രീ ഇൻസ്ട്രക്ടർമാർ ഉണ്ടായിരുന്നില്ല. അതിനാൽ എനിക്ക് അത് ച്ചെയുന്നത് സങ്കൽപ്പിക്കാൻ പോലും കഴിഞ്ഞില്ല.
പിന്നീട്, അതേ രംഗം ഊട്ടിയിൽ ചിത്രീകരിക്കണമെന്ന് അവർ പറഞ്ഞപ്പോൾ ഞാൻ വിസമ്മതിച്ചു. എന്റെ സമ്മതമില്ലാതെ ഞാൻ അമിതമായി ഗ്ലാമറസായി അഭിനയിച്ച ഒരേയൊരു സിനിമ കൺമണി മാത്രമായിരുന്നു. ചിലപ്പോൾ നമ്മുടെ ഇഷ്ടത്തിന് വിരുദ്ധമായി കാര്യങ്ങൾ സംഭവിക്കും, ഈ സീക്വൻസ് അത്തരമൊരു ഉദാഹരണമായിരുന്നു,' മോഹിനി പറഞ്ഞു.
content highlights: Actress Mohini says she was forced to act in intimate scenes despite her refusal