മോസ്റ്റ് വയലന്റ് മൂവി കണ്ടിട്ട് ഒരാളെ കൊല്ലാൻ തോന്നിയാൽ നിങ്ങൾ അത് കാണരുത്: ജഗദീഷ്

'അവസാനം ഞങ്ങളെ കുറ്റപ്പെടുത്തരുത്. ഇത് കണ്ടിട്ട് ഒരാളെ കൊല്ലാൻ തോന്നി എന്ന് പറയുകയാണെങ്കിൽ നിങ്ങൾ ഇത് കാണരുത്'

സിനിമകളിലെ വയലൻസ് പ്രേക്ഷകരെ സ്വാധീനിക്കുമോ ഇല്ലയോ എന്നത് സംബന്ധിച്ച ചർച്ചകൾ എപ്പോഴും സജീവമാണ്. ദൃശ്യം എന്ന സിനിമയുടെ റിലീസിന് ശേഷം 'ദൃശ്യം മോഡൽ' കുറ്റകൃത്യങ്ങൾ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. അടുത്ത കാലത്ത് നടക്കുന്ന കുറ്റകൃത്യങ്ങളിൽ മാർക്കോ’, ‘അനിമൽ’, ‘കിൽ’ തുടങ്ങിയ സിനിമകളിലെ വയലൻസ് സ്വാധീനിച്ചിട്ടുള്ളതായും ആരോപണങ്ങളുണ്ട്. സിനിമകളിലെ വയലൻസ് പ്രേക്ഷകരെ സ്വാധീനിക്കുമോ എന്നത് സംബന്ധിച്ച് പ്രതികരിച്ചിരിക്കുകയാണ് നടൻ ജഗദീഷ്. ഓഫീസർ ഓൺ ഡ്യൂട്ടി എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിലായിരുന്നു ജഗദീഷിന്റെ പ്രതികരണം.

സിനിമകളിലെ വയലൻസ് കണ്ടിട്ട് മറ്റൊരാളെ കൊലപ്പെടുത്താൻ തോന്നുന്ന പ്രേക്ഷകർ അത്തരം സിനിമകൾ കാണരുത് എന്നാണ് ജഗദീഷ് പറയുന്നത്. 'മോസ്റ്റ് വയലന്റ് മൂവി എന്ന് പറയുന്നത് ഒരു ജാമ്യമെടുക്കൽ ആണോ എന്ന് പ്രേക്ഷകർ തന്നെ ചോദിക്കാറുണ്ട്. ഒരു രീതിയിൽ അങ്ങനെ തന്നെയാണ്. സിനിമയുടെ അണിയറപ്രവർത്തകർ ആദ്യമേ പറയുകയാണ് ഇത് മോസ്റ്റ് വയലന്റ് മൂവി ആണ്. ഈ ചിത്രം കണ്ടിട്ട് ഒരു കൊലപാതകിയാകാൻ തോന്നുകയാണെങ്കിൽ നിങ്ങൾ ഈ സിനിമ കാണരുത്. അവസാനം ഞങ്ങളെ കുറ്റപ്പെടുത്തരുത്. ഇത് കണ്ടിട്ട് ഒരാളെ കൊല്ലാൻ തോന്നി എന്ന് പറയുകയാണെങ്കിൽ നിങ്ങൾ ഇത് കാണരുത്. പ്രേക്ഷകർക്ക് മനസ്സിന് ധൈര്യം വേണം. ഇതിന്റെ പത്തിരട്ടി വയലൻസ് കണ്ടാലും ഞാൻ നല്ലവനായിരിക്കും എന്നുറപ്പുള്ളവർ പരാതി പറയില്ല. അല്ലാത്തവർ പരാതി പറയും,' ജഗദീഷ് പറഞ്ഞു.

Also Read:

Entertainment News
'ആ സിനിമയുടെ പരാജയം എന്നെ സങ്കടത്തിലാക്കി, ജുനൈദ് നന്നായിട്ടാണ് അതിൽ പെർഫോം ചെയ്തത്'; ആമിർ ഖാൻ

'ഇത്തരം ചിത്രങ്ങൾ കുട്ടികളെ വഴിതെറ്റിക്കും എന്ന് ചിലർ പറയാറുണ്ട്. എന്ത് വഴിതെറ്റിക്കും? അങ്ങനെ പറഞ്ഞിട്ട് കാര്യമില്ല. വയലൻസ് സിനിമകൾ കാണുന്നവരുടെ മനസ്സിനെ സ്വാധീനിക്കാം. മോശപ്പെട്ട മനസ്സാണെങ്കിൽ അതിനെ സ്വാധീനിക്കും. പെർഫെക്റ്റ് ജെന്റിൽമാൻ ആയൊരാളെ സ്വാധീനിക്കാൻ കഴിയില്ല. സിനിമയെ സിനിമയായി തന്നെ കരുതണം. അതിനേക്കാൾ ക്രൂരമായ കാര്യങ്ങൾ യഥാർത്ഥത്തിൽ നടക്കുന്നില്ലേ. എന്നാൽ എപ്പോഴും മോസ്റ്റ് വയലന്റ് സിനിമകൾ വരണമെന്ന പക്ഷക്കാരനല്ല ഞാൻ,' എന്നും ജഗദീഷ് കൂട്ടിച്ചേർത്തു.

Content Highlights: Jagadish talks about the impact of violence in movies

To advertise here,contact us