'നയൻ‌താര-വിഘ്‌നേശ് പ്രണയം കാരണം നഷ്ടമായത് കോടികൾ'; ആരോപണവുമായി ധനുഷ്

നാല് കോടി ബജറ്റിൽ നിശ്ചയിച്ച സിനിമ, ആ ബജറ്റിൽ പൂർത്തിയാക്കാൻ സാധിക്കാതെ വന്നു

നയൻ‌താരയ്ക്കും വിഘ്‌നേശ് ശിവനുമെതിരെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ച് നടൻ ധനുഷ്. ഇരുവർക്കുമെതിരെ സത്യവാങ്മൂലത്തിൽ രൂക്ഷഭാഷയിൽ ധനുഷ് വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്. നയൻതാരയും വിഘ്‌നേശും തമ്മിലുള്ള പ്രണയം മൂലമാണ് നാനും റൗഡി താൻ എന്ന സിനിമയുടെ ചിത്രീകരണം നീണ്ടു പോയതെന്ന് ധനുഷ് ആരോപിച്ചു.

നയൻതാരയും വിഘ്നേഷും പ്രണയത്തിലായതോടെ ഇരുവരും സെറ്റിലേക്ക് വരാൻ വൈകുന്നത് പതിവായി. സെറ്റിൽ ഒട്ടും പ്രഫഷനലല്ലാതെയാണ് ഇരുവരും പെരുമാറിയിരുന്നത്. ഈ കാണങ്ങളാൽ നാല് കോടി ബജറ്റിൽ നിശ്ചയിച്ച സിനിമ, ആ ബജറ്റിൽ പൂർത്തിയാക്കാൻ സാധിക്കാതെ വന്നുവെന്ന് ആരോപിച്ചു. കൂടാതെ ഡോക്യൂമെന്ററിക്കായി നാനും റൗ‍‍‍‍ഡി താൻ സിനിമയുടെ ദൃശ്യങ്ങൾ രഹസ്യമായി വിട്ടുനല്കണമെന്ന് ധനുഷിന്‍റെ നിർമാണക്കമ്പനി വണ്ടര്‍ബാര്‍ ഡയറക്ടറെ വിളിച്ച് വിഘ്‌നേശ് ആവശ്യപ്പട്ടു. ധനുഷ് അറിയാതെ ഈ കാര്യം ചെയ്യാനാകില്ല എന്ന് കമ്പനി മറുപടി നൽകിയതോടെ വിഘ്‌നേശ് അസഭ്യം പറഞ്ഞുവെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

കഴിഞ്ഞ ദിവസം ധനുഷുമായുള്ള തർക്കങ്ങളെക്കുറിച്ചുള്ള നയൻതാരയുടെ പ്രതികരണവും ഏറെ ശ്രദ്ധ നേടിയിരുന്നു. ഒരിക്കലും താൻ നടത്തിയ പ്രസ്താവന ഒരു പബ്ലിസിറ്റി സ്റ്റണ്ട് ആയിരുന്നില്ല. ഇത് വിവാദമാക്കണമെന്ന് കരുതിയിരുന്നില്ല. ഡോക്യുമെന്‍ററി പുറത്തിറങ്ങുന്നതിന് മുമ്പ് കുറിപ്പ് പങ്കുവെക്കണമെന്ന് ഉദ്ദേശിച്ചിരുന്നതുമല്ല. ദി ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നയന്‍താര വിഷയത്തിൽ പ്രതികരിച്ചത്.

'പബ്ലിസിറ്റിക്ക് വേണ്ടി ഒരാളുടെ പ്രതിച്ഛായ തകർക്കാൻ ആഗ്രഹിക്കുന്ന ആളല്ല ഞാൻ. എന്തുകൊണ്ടാണ് ഞാൻ ഇത് പറയുന്നത് എന്നുവെച്ചാൽ ഞങ്ങളെ വളരെയധികം പിന്തുണച്ച ധാരാളം ആളുകൾ ഉണ്ട്. അതിൽ പലരും ധനുഷിന്‍റെ ആരാധകരായിരുന്നു. ഞങ്ങൾ നടത്തിയത് ഡോക്യുമെന്ററിക്കുള്ള പിആർ ആണെന്ന് പലരും ആരോപിച്ചു. എന്നാൽ അത് ശരിയല്ല. അത് ഞങ്ങളുടെ മനസ്സിൽ പോലും വന്നിട്ടില്ല. ഇതൊരു സിനിമയല്ലല്ലോ, ഡോക്യുമെന്‍ററിയല്ലേ? ഇത് ഹിറ്റോ ഫ്ലോപ്പോ ആവുന്ന ഒന്നല്ലല്ലോ,' എന്ന് നയൻ‌താര പറഞ്ഞു.

Also Read:

Entertainment News
ചിരഞ്ജീവിയ്ക്ക് പിന്നാലെ അല്ലു അർജുന്റെ കുടുംബത്തെ സന്ദർശിച്ച് മെ​ഗാഫാമിലിയിൽ നിന്നും പവൻ കല്യാണും

താൻ പരസ്യമായി സംസാരിക്കുകയും പൊതുസ്ഥലത്ത് സംസാരിക്കാൻ ആഗ്രഹിക്കുകയും ചെയ്തതിനാലാണ് വിവാദമുണ്ടായത്. എന്നാൽ കുറിപ്പിന് മുമ്പ് ധനുഷിനെ ബന്ധപ്പെടാൻ ആത്മാർത്ഥമായി തന്നെ ശ്രമിച്ചിരുന്നു. എന്നാൽ അതിൽ ഫലമുണ്ടായില്ല. സുഹൃത്തുക്കൾ വഴി ബന്ധപ്പെടാൻ ശ്രമിച്ചു, ധനുഷിൻ്റെ മാനേജരെ വിഘ്നേശ് പലതവണ വിളിച്ചിരുന്നുവെന്നും താനും മാനേജരുമായി ബന്ധപ്പെട്ടിരുന്നുവെന്നും നയൻസ് പറഞ്ഞു.

തങ്ങളുടെ ഫോണുകളിൽ പകർത്തിയ ബിടിഎസ് ഫൂട്ടേജുകളാണ് ഉപയോഗിച്ചത്. അത്തരം ഫൂട്ടേജുകള്‍ കരാറിന്‍റെ ഭാഗമായത് ഇപ്പോഴാണ്. പത്ത് വര്‍ഷം മുന്‍പ് അങ്ങനെയായിരുന്നില്ല. മാത്രമല്ല അത് തങ്ങളുടെ ഫോണിൽ എടുത്ത റാൻഡം വീഡിയോസ് മാത്രമായിരുന്നു. ഇത് അനീതിയാണ്. എവിടുന്നാണ് ധൈര്യം കിട്ടുന്നത് എന്ന് ചോദിച്ചാൽ ധൈര്യം വരുന്നത് സത്യത്തിൽ നിന്നാണ്. എന്തെങ്കിലും കെട്ടിച്ചമയ്ക്കാൻ ശ്രമിക്കുമ്പോൾ മാത്രമേ തനിക്ക് ഭയം തോന്നൂ എന്നും നടി പറഞ്ഞു.

Content Highlights: Dhanush Blames Nayanthara And Vignesh Sivan

To advertise here,contact us